കോഴിക്കോട്: 2011 സെപ്റ്റംബർ 30ന് റോയി മരിച്ചത് സയനൈഡ് അകത്തുചെന്നാണെന്ന് വ്യക്തമായതോടെ അന്വേഷണം ആവശ്യപ്പെട്ട് കോടഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ തുടർനടപടികൾ ഉണ്ടായില്ലെന്ന് വെളിപ്പെടുത്തൽ. കല്ലാനോട് സ്വദേശി കൊഴുവനാൽ മാത്യുവാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. റോയി മരിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴായിരുന്നു പരാതി.
റോയി എൻജിൻ ഒായിൽ വ്യാപാരം നടത്തിയിരുന്നത് താമരശ്ശേരിയിലെ മാത്യുവിെൻറ കെട്ടിടത്തിലായിരുന്നു. മാത്യു പരാതി നൽകിയിട്ടും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന് ഇപ്പോൾ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണസംഘം മാത്യുവിനെ നേരിൽകണ്ട് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
കോടഞ്ചേരി പൊലീസിെൻറ കുറ്റകരമായ അനാസ്ഥയിൽ അന്നത്തെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമെന്ന സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.