തിരുവമ്പാടി (കോഴിക്കോട്): രാത്രി ഉറക്കമൊഴിച്ചിരുന്ന് രാഹുൽ ഗാന്ധിയുടെ ചിത്രം വരക്കുേമ്പാൾ റിൻസിക് ക് വലിയ ഉറപ്പൊന്നുമുണ്ടായിരുന്നില്ല, ഈ ചിത്രം അദ്ദേഹം കാണുമെന്ന കാര്യത്തിൽ. പതിനായിരങ്ങൾ ഒരുമിച്ചുകൂടുന്ന പരിപാടിയിൽ താനും തെൻറ ചിത്രവും കടലിലൊരു തുള്ളിപോലെ അലിഞ്ഞില്ലാതാകാനേ വഴിയുള്ളൂ. എന്നാലും, ചില പ്രതീക്ഷകൾ അങ്ങനെയാണല്ലോ, മുന്നിലുള്ളത് എത്ര അസാധ്യ കാര്യമെങ്കിലും അവ നമ്മുടെ ഉറക്കംകളയും. മെഡിക്കൽ പ്രവേശന പരീക്ഷക്ക് പഠിക്കുന്ന റിൻസിയുടെ ഉറക്കവും കഴിഞ്ഞദിവസം നഷ്ടപ്പെട്ടത് അങ്ങനെയാണ്.
വരച്ച് ഫ്രെയിം ചെയ്ത ചിത്രവുമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് മൈതാനത്തിലെ പരിപാടിക്ക് വരുേമ്പാഴും പാതി മനസ്സു തന്നെയായിരുന്നു റിൻസിക്ക്. പ്രസംഗം കഴിഞ്ഞ് മടങ്ങുന്ന രാഹുലിന് കാണാനായി ചിത്രം ഉയർത്തിക്കാട്ടി ‘രാഹുൽജി’ എന്ന് ഉറക്കെ വിളിച്ചപ്പോഴും വലിയ പ്രതീക്ഷയില്ലായിരുന്നു. എന്നാൽ, വിളികേട്ട രാഹുൽ ഗാന്ധി എസ്.പി.ജി വിലക്ക് വകവെക്കാതെ ജനക്കൂട്ടത്തിനടുേത്തക്ക് എത്തി. ബാരിക്കേഡിനടുത്തുനിന്ന് ചിത്രം നേരിട്ട് വാങ്ങിയ രാഹുൽ ആ കൗമാരക്കാരിയെ അഭിനന്ദിക്കാനും ചേർത്തുപിടിച്ച് നന്ദി പറയാനും മടിച്ചില്ല. പ്രിയനേതാവിന് ചിത്രം നേരിട്ട് സമ്മാനിച്ചതിെൻറ ‘ത്രില്ലി’ലാണ് റിൻസിയിപ്പോഴും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.