ലോക്ഡൗൺ ഇളവിൽ പരിധിവിടണ്ട; അധികൃതർ പിന്നാലെയുണ്ട്

തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകളിൽ ആളുകൾ കൂട്ടമായി പുറത്തിറങ്ങാനുള്ള സാധ്യ ത കണക്കിലെടുത്ത് ആരോഗ്യവകുപ്പിെൻറ പ്രത്യേക നിരീക്ഷണം. ഏതെങ്കിലും മേഖലയിൽ അനി യന്ത്രിതമായി ആളുകെളത്തുകയോ ആരോഗ്യ ജാഗ്രതക്ക് വിരുദ്ധമായ നീക്കങ്ങളുണ്ടാവു കയോ ചെയ്താൽ റിപ്പോർട്ട് ചെയ്യും. ആനുകൂല്യവും ഇളവും പിൻവലിക്കാൻ സർക്കാറിനോട് ആവശ്യപ്പെടും.

പഴയപടിയിൽ കാര്യങ്ങളെത്താൻ മാസങ്ങളെടുക്കുമെന്ന് ആരോഗ്യവകു പ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. തമിഴ്നാട്ടിലും കർണാടകയിലും രോ ഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, അതിർത്തി പങ്കിടുന്ന മേഖലകളിൽ ഉദാരമായ ഇളവുകൾ ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ലോക്ഡൗണിൽ ഇളവുള്ളത്. കോവിഡ് ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം, ഇടുക്കി, ഓറഞ്ച് ബി സോണിൽ ഉൾപ്പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. ഇതിൽ ഒാറഞ്ച് ബി കാറ്റഗറിയിലുള്ള അഞ്ച് ജില്ലകളിൽ ഭാഗിക ഇളവുകളാണ് അനുവദിച്ചത്.

മേൽപ്പറഞ്ഞ ജില്ലകളിൽ തിങ്കളാഴ്ച മുതൽ നിബന്ധനകളോടെ വാഹനങ്ങൾ റോട്ടിലിറക്കാൻ അനുമതിയുണ്ട്. ഒറ്റനമ്പറിൽ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് യാത്രാനുമതി. ഇരട്ടനമ്പറുകളിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ.

എന്നാൽ ഒഴിവാക്കെപ്പട്ട വിഭാഗങ്ങളിലുള്ളവരും തുറന്നുപ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വാഹന നിയന്ത്രണം ബാധകമല്ല. അടിയന്തര സന്ദർഭങ്ങളിൽ നമ്പർ വ്യത്യാസമില്ലാത്ത വാഹനങ്ങൾ അനുവദിക്കും. സ്ത്രീകൾ ഒാടിക്കുന്ന വാഹനങ്ങൾ എല്ലാദിവസവും അനുവദിക്കും. ജില്ലക്ക് അകത്തുമാത്രമായിരിക്കും വാഹനം ഒാടിക്കാനാവുക. ഒാേട്ടാ ഉൾപ്പെടെ ടാക്സി, കാബ് സർവിസുകൾക്ക് മേയ് മൂന്ന് വരെ അനുമതിയില്ല. ഇരുചക്ര വാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ മാത്രമേ രണ്ട് പേരെ അനുവദിക്കൂ. മുഴുവൻ സ്വകാര്യ വാഹനങ്ങളിലും ഡ്രൈവർക്ക് പുറമെ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കൂ.

ജില്ല അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ല അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.

ഓറഞ്ച് എ കാറ്റഗറിയിലുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ ഏപ്രിൽ 24 ന് ഇളവ് പ്രാബല്യത്തിൽ വരും. റെഡ് കാറ്റഗറിയിലുള്ള കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മേയ് മൂന്നുവരെ സമ്പൂർണ ലോക്ഡൗൺ തുടരും. മേയ് മൂന്ന് വരെ ഒരുജില്ലയിലും ബസ് സർവിസ് ഉണ്ടായിരിക്കില്ല. ഗ്രീൻ സോണിൽ വരുന്ന കോട്ടയം, ഇടുക്കി ജില്ലകളിൽ ആൾക്കൂട്ടം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം, മത-സാമൂഹിക ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കിയുള്ള മിക്ക കാര്യങ്ങൾക്കും ഇളവ് ലഭിക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പാടുള്ളൂ. ആരാധാനാലയങ്ങൾക്ക് ഇളവ് ബാധകമല്ല.

Tags:    
News Summary - relaxation in lock down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.