തൃശൂർ: വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥന് സ്ഥാ നക്കയറ്റം നൽകി സർക്കാർ ഉത്തരവ്. മേയ് 31ന് വിരമിക്കുന്ന റീജനൽ ട്രാൻസ്പോർട്ട് കമീഷ ണർ പി.എം. ഷാജിയെയാണ് താൽക്കാലിക സ്ഥാനക്കയറ്റത്തിലൂടെ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് ക മീഷണറായി നിയമിച്ച് ഉത്തരവിറങ്ങിയത്. തൃശൂർ മേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറായാണ് പുതിയ നിയമനം. ട്രാൻസ്പോർട്ട് കമീഷണറുടെ കത്തിെൻറ അടിസ്ഥാനത്തിലാണ് സ്ഥാനക്കയറ്റമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
മോട്ടോർ വാഹന വകുപ്പിൽ രണ്ട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ ഒഴിവുണ്ട്. വകുപ്പുതല പ്രമോഷൻ കമ്മിറ്റി കൂടാത്തതുമൂലമാണ് ഈ തസ്തിക ഒഴിഞ്ഞു കിടക്കുന്നത്. റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രകാരം, സീനിയറായ പാലക്കാട് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ വിനീഷിനെ ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറായി കോഴിക്കോടും നിയമിച്ച് താൽക്കാലിക സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. വിരമിക്കുന്ന ഷാജിക്ക് വേണ്ടിയാണ് നിയമനം നടത്തിയതെന്ന് പറയുന്നു. തിരുവനന്തപുരം റീജനൽ ട്രാൻസ്പോർട്ട് ഓഫിസറാണ് ഷാജി. കഴിഞ്ഞ ദിവസം ൈവകീട്ടാണ് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്.
വാഹനങ്ങൾ രജിസ്ട്രേഷൻ നടത്തിയതിൽ നികുതിയിനത്തിൽ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറായിരുന്ന എം.പി. അജിത്കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഈ ഒഴിവിലാണ് ഷാജിക്ക് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.