കൊല്ലം: മത്സ്യത്തൊഴിലാളികളുടെ സ്വപ്നങ്ങൾ നിറഞ്ഞ പ്രകടനപത്രികയാകും യു.ഡി.എഫിേൻറതെന്ന് രാഹുൽ ഗാന്ധിയുടെ ഉറപ്പ്. മേഖല നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാര നിർദേശങ്ങൾ അതിലുണ്ടാവുമെന്നും അധികാരത്തിലെത്തിയാൽ പ്രകടന പത്രികയിലെ ഒാരോവരിയും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം തങ്കശ്ശേരിയിൽ മത്സ്യത്തൊഴിലാളികളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. മുമ്പ് ദേശീയതലത്തിൽ പ്രഖ്യാപിച്ച 'ന്യായ്' പദ്ധതിക്ക് സമാനമായി കേരളത്തിലെ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിക്കുന്ന പദ്ധതിയും നടപ്പാക്കും.
ബുധനാഴ്ച പുലർച്ചെ െതാഴിലാളിലാളികൾക്കൊപ്പം കടലിൽ മത്സ്യബന്ധനത്തിന് പോയി തിരികെ വന്നതിന് പിന്നാലെയായിരുന്നു സംവാദം. കടപ്പുറത്ത് നടന്ന പരിപാടിയിൽ, ആയിരത്തോളം മത്സ്യത്തൊഴിലാളികൾ പെങ്കടുത്തു.
മത്സ്യത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനും സംരക്ഷണവും നീതിയും ഉറപ്പാക്കാനും കഴിവിെൻറ പരമാവധി ശ്രമിക്കുക എെൻറ ചുമതലയാണ്. യു.പി.എ അധികാരത്തിലെത്തിയാൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര മന്ത്രാലയം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മ ഉൾപ്പെടെ വിഷയങ്ങൾ ഉന്നയിക്കപ്പെട്ടപ്പോഴാണ് പ്രകടന പത്രികയിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന പ്രത്യേക പരിഗണനയെക്കുറിച്ച് വിശദമാക്കിയത്. ചൊവ്വാഴ്ച നടന്ന യു.ഡി.എഫ്, കോൺഗ്രസ് യോഗങ്ങളിൽ ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളിൽ ചർച്ച പൂർത്തിയാക്കാനാണ് നിർദേശം. മത്സ്യത്തൊഴിലാളികൾ യു.ഡി.എഫ് നേതാക്കൾക്ക് ആശയങ്ങൾ കൈമാറണമെന്നും രാഹുൽ അഭ്യർഥിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, കെ.സി. വേണുഗോപാൽ, കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ.വി. തോമസ്, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, ഷിബു ബേബിജോൺ, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒാസ്റ്റിൻ ഗോമസ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.