ബോഡി പെയിൻറിങ് വിവാദം: രഹന ഫാത്തിമക്ക് ജാമ്യം

കൊച്ചി: നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിന് നിയമനടപടി നേരിടുന്ന രഹന ഫാത്തിമക്ക് എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചു. തെൻറ നഗ്നശരീരത്തിൽ മക്കൾ ചിത്രം വരക്കുന്നതിെൻറ വിഡിയോ ദൃശ്യം സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് രഹനക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തിരുന്നത്.

ബോഡി പെയിൻറിങ് എന്ന കലാരൂപമാണ് ചിത്രീകരിച്ചതെന്നും സ്ത്രീ ശരീരത്തെ സംബന്ധിച്ച തെറ്റായ കാഴ്ചപ്പാട് മാറ്റാനായിരുന്നു തെൻറ ശ്രമമമെന്നും ആക്റ്റിവിസ്റ്റും മുൻ ബി.എസ്.എൻ.എൽ ജീവനക്കാരിയുമായ രഹനഫാത്തിമ വിശദീകരിച്ചിരുന്നു. എന്നാൽ, ഇവരുടെ മുൻ കൂർ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതിയടക്കം തള്ളിയിരുന്നു. കേസ് പരിഗണിക്കുന്ന എറണാകുളം പോക്സോ കോടതിയാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.