തിരുവനന്തപുരം: സർക്കാർ പദ്ധതികളെ ബോധപൂർവം കരിവാരിതേക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നാക്ക വിഭാഗക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വസ്തുതകൾ മനസ്സിലാക്കാതെ ഉത്തരവാദെപ്പട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ വർഗീയലാക്കോടെ പ്രതികരിക്കുന്നത് ശരിയല്ലെന്നും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷെൻറ പുതിയ വായ്പാ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.
വായ്പാ പദ്ധതിയിൽ മതന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് പിന്നാക്കവിഭാഗങ്ങളെ അവഗണിക്കുെന്നന്ന കർണാടകയിൽനിന്നുള്ള മലയാളി ബി.െജ.പി എം.പി രാജീവ് ചന്ദ്രശേഖരെൻറ വിമർശനത്തിന് അദ്ദേഹത്തിെൻറ പേര് സൂചിപ്പിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അനാവശ്യ വിവാദങ്ങളിലൂടെ സമയം പാഴാക്കാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്. മതന്യൂനപക്ഷങ്ങൾക്ക് 30 ലക്ഷം വായ്പ നൽകുേമ്പാൾ പിന്നാക്കക്കാർക്ക് 20 ലക്ഷം മാത്രം നൽകി വിവേചനം കാട്ടുെന്നന്നായിരുന്നു കർണാടകയിൽ നിന്നുള്ള മലയാളി രാജ്യസഭാംഗത്തിെൻറ ആരോപണം. കാര്യങ്ങൾ മനസ്സിലാക്കാതെ പ്രതികരിക്കുന്ന രീതിയാണ് അദ്ദേഹത്തിെൻറ ഭാഗത്തുനിന്നുണ്ടായത്.
കോർപറേഷെൻറ വായ്പാപദ്ധതികൾ കേന്ദ്ര സർക്കാറിെൻറ രണ്ട് ഏജൻസികൾ ആവിഷ്കരിച്ചവയാണ്. ന്യൂനപക്ഷങ്ങൾക്ക് വായ്പ നൽകാനാവശ്യമായ 30 ലക്ഷവും കേന്ദ്രം നൽകുന്നുണ്ട്. എന്നാൽ, പിന്നാക്കക്കാർക്കുള്ള വായ്പക്ക് 10 ലക്ഷം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. ഇൗ പണം മതിയാവില്ലെന്ന് മനസ്സിലാക്കി കോർപറേഷെൻറ വകയായി 10 ലക്ഷം കൂടി ചേർത്താണ് അവർക്ക് 20 ലക്ഷം വായ്പയായി നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.