തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ വിമർശിച്ചതിനെ ചോദ്യം ചെയ്തതാണ് പിണറായിയെ ചൊടിപ്പിച്ചത്. മാധ്യമങ്ങൾ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. നിങ്ങൾ വാർത്ത നൽകിയാൽ മതി, വിധി പ്രഖ്യാപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊലപാതകം നടന്നാല്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിന് പകരം പോലീസ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ മാധ്യമ ധര്‍മ്മമാണ് ചെയ്യേണ്ടത്. സർക്കാറിനെ വിമർശിക്കുന്നതിൽ തെറ്റില്ല. എന്നാൽ നിങ്ങൾ ചെയ്യുന്നത് അതല്ല. മുകളിൽ നിന്നുള്ള നിർദേശത്തിനനുസരിച്ച് ചോദ്യങ്ങൾ ചോദിക്കുകയാണെന്നും പിണറായി പറഞ്ഞു.
അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളെ ഗൗരവമായി കാണേണ്ടതെല്ലേയെന്ന ചോദ്യത്തിന് ഗൗരവമായാണ് കാണുന്നതെന്നും ഇതിനേക്കാൾ കൂടുതൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് പറഞ്ഞാൽ പരിഗണിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.