പി. ജയരാജൻ

സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ‘വൈദേകം’ഉന്നയിച്ച് പി. ജയരാജൻ

തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനുൾപ്പെട്ട കണ്ണൂരിലെ ‘വൈദേകം’ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദം സി.പി.എമ്മിൽ വീണ്ടും ചൂടുപിടിക്കുന്നു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ വിഷയം ഉന്നയിച്ചതോടെയാണ് ഏറെക്കാലമായി കെട്ടടങ്ങിയ റിസോർട്ട് വിവാദം വീണ്ടും പാർട്ടിയിൽ പുകയാൻ തുടങ്ങിയത്. വൈദേകം റിസോർട്ട് വിഷയം പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് എഴുതി നൽകിയിട്ട് അന്വേഷണം എന്തായി എന്നതായിരുന്നു യോഗത്തിൽ പി. ജയരാജൻ ചോദിച്ചത്.

വിഷയം പാർട്ടിയുടെ പരിഗണനയിലാണെന്നും പരിശോധിച്ച് വരികയാണെന്നുമാണ് ചർച്ചക്കൊടുവിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി പറഞ്ഞത്. കണ്ണൂരിലെ റിസോർട്ടിൽ ഇ.പി. ജയരാജനും കുടുംബത്തിനും വലിയ ഓഹരി പങ്കാളിത്തമുള്ളതായി വിവരം ലഭിച്ചെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും 2022ൽ പി. ജയരാജൻ തന്നെയാണ് സംസ്ഥാന കമ്മിറ്റിയിൽ ആവശ്യപ്പെട്ടത്. തെറ്റുതിരുത്തൽ രേഖയുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടെയായിരുന്നു മുതിർന്ന നേതാവിന് റിസോർട്ടിൽ പങ്കുണ്ടെന്ന ആരോപണം മറ്റൊരു മുതിർന്ന നേതാവ് ഉന്നയിച്ചത്. 

Tags:    
News Summary - P. Jayarajan raises his response again in the state committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.