ആലുവ: ഓൺ ലൈൻ ടാക്സിയുടെ മറവിൽ മയക്കുമരുന്ന് കടത്തുന്ന സംഘം എക്സൈസിെൻറ പിടിയിൽ. സംസ്ഥാനത്തിെൻറ വിവിധ ഭ ാഗങ്ങളിൽ കോളജ് വിദ്യാർഥികൾ അടക്കമുള്ളവർക്ക് മയക്കുമരുന്ന് എത്തിച്ച് വിൽപന നടത്തുന്ന മൂന്നംഗ സംഘമാണ് പിടിയ ിലായത്. ഇടുക്കി വെള്ളത്തൂവൽ തൊട്ടാപ്പുര സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ മാഹിൻ പരീത് (23), തിരുവനന്തപുരം നെടു മങ്ങാട് കല്ലറ ഷാൻ മൻസിൽ ഷാൻ ഹാഷിം (24), കൊല്ലം പുനലൂർ സ്വദേശി ചാരുവിള പുത്തൻവീട്ടിൽ നവാസ് ഷരീഫ് (20)എന്നിവരെയാണ് ഇൻസ ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്‌റ്റഡിയിലെടുത്തത്.
മാരക മയക്കുമരുന്നായ 88 നൈട്രോസെപാ ം ഗുളികകളാണ് ഇവരിൽനിന്ന് പിടികൂടിയത്. ഇവർ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര കാറും എക്സൈസ് കസ്‌റ്റഡിയിലെടുത്തു. ആലുവയിൽ കോളജ് വിദ്യാർഥികൾക്ക് സംഘം മയക്കുമരുന്ന് കൈമാറാൻ വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ആലുവ അമ്പാട്ടുകാവിന് സമീപം ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘം ഇവരുടെ വാഹനം തടയുകയായിരുന്നു.
പിടിക്കപ്പെടുമെന്ന് മനസ്സിലായ മൂവരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഷാഡോ സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സിയാദ്, ടി.അഭിലാഷ്, എക്സൈസ് ഡ്രൈവർ സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്‌റ്റഡിയിലെടുത്തത്.
യുവതീയുവാക്കളെ ഇരകളാക്കി ‘മാഡ് മാക്സ് ’സംഘം
ആലുവ: ഉപഭോക്താക്കൾക്കിടയിൽ ‘മാഡ് മാക്സ് ’എന്ന ഓമനപ്പേരിലാണ് മയക്കുമരുന്ന് കടത്തിയ മൂവർ സംഘം അറിയപ്പെട്ടിരുന്നത്. നാളുകളായി മയക്കുമരുന്ന് വിൽപന നടത്തി വരുന്ന ഇവർ ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. മയക്കുമരുന്ന് മാഫിയ സംഘങ്ങളെ തുടച്ച് നീക്കി, യുവതലമുറയെ നേർവഴിക്ക് കൊണ്ടുവരുന്നതിന് എക്സൈസ് വകുപ്പ് ആരംഭിച്ച ‘ഓപറേഷൻ വിശുദ്ധി’യുടെ ഭാഗമായി, എക്സൈസ് ഡെപ്യൂട്ടി കമീഷണർ എ.എസ്. രഞ്ജിത്തിെൻറ മേൽനോട്ടത്തിൽ, ആലുവയിൽ തമ്പടിച്ചിരിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന് ആലുവ എക്സൈസ് റേഞ്ചിൽ ‘ആൻറി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഷാഡോ ടീം’ എന്ന പേരിൽ പ്രത്യേക സംഘത്തെ രൂപപ്പെടുത്തിയിരുന്നു. ഈ സംഘത്തിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിലാണ് മാഡ് മാക്സ് സംഘം വലയിലാകുന്നത്. മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞതായി അധികൃതർ അറിയിച്ചു.
സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള സൂചന എക്സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. സേലം, പുതുച്ചേരി എന്നിവിടങ്ങളിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ഇവർ അവിടെനിന്ന് വൻതോതിൽ മയക്കുമരുന്ന് വാങ്ങി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്.
സ്കൂൾ, കോളജ് വിദ്യാർഥികളാണ് പ്രധാനമായും ഇവരുടെ ഇരകൾ. ഇത് സംബന്ധിച്ച് അന്വേഷണം നടന്ന് വരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.