കോട്ടയം: ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവുവരുത്തുന്നതിെൻറ ഭാഗമാ യി ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം അടക്കം ഏഴുജില്ലകളിൽ കെ.എസ്. ആർ.ടി.സി സർവിസ് നടത്താൻ തയാറായെങ്കിലും ആരോഗ്യ-ഗതാഗത വകുപ്പു കളുടെ ഇടപെടലിനെ തുടർന്ന് തീരുമാനം പിൻവലിച്ചു. സർവിസ് ആരംഭ ിക്കുന്നതിനെച്ചൊല്ലി കെ.എസ്.ആർ.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത രൂപപ്പെട്ടതും യൂനിയനുകളുടെ എതിർപ്പും തീരുമാനം പിൻവലിക്കാൻ കാരണമായെന്നാണ് വിവരം.
പുറമെ കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ യാത്രക്ക് എത്താനുള്ള സാധ്യതയും ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. യൂനിയനുകളും ഇതിനെ അനുകൂലിച്ചു. യാത്രക്കാർ സർക്കാർ മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കുമോയെന്ന ആശങ്കയും സർവിസ് വേണ്ടെന്ന തീരുമാനത്തിനു പിന്നിലുണ്ടേത്ര. മാസ്കും സാനിസൈറ്ററും നൽകിയാലും യാത്രക്കാരുടെ തിരക്കുണ്ടായാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ചിലർ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം-ആലപ്പുഴ-തൃശൂർ-പാലക്കാട്-കോട്ടയം-ഇടുക്കി ജില്ലകളിൽ സർവിസ് ആരംഭിച്ചാൽ അതിർത്തി കടന്നുവരുന്നവരെ നിയന്ത്രിക്കാനാകില്ല. അതിർത്തിയിൽ കർശന പരിശോധന നടക്കുന്നുണ്ടെങ്കിലും കാട്ടുപാതകളും ഉൗടുവഴികളും ഉപയോഗിച്ച് നിരവധി പേർ കുമളി-ആര്യങ്കാവ്-വാളയാർ അടക്കം മറ്റ് സംസ്ഥാന അതിർത്തികളിലൂടെ എത്തുന്നതിനാൽ സർവിസ് വേണ്ടെന്ന് ആരോഗ്യവകുപ്പും റിപ്പോർട്ട് നൽകി.
വകുപ്പ് മന്ത്രിയും സർവിസ് ആരംഭിക്കുന്നതിനോട് വിയോജിപ്പ് അറിയിച്ചിരുന്നു. സർവിസ് ആരംഭിക്കാനുള്ള ആദ്യതീരുമാനത്തിെൻറ അടിസ്ഥാനത്തിൽ കോട്ടയം-ഇടുക്കി ജില്ലകളിലായി 120 ബസുകളും മറ്റ് ജില്ലകളിലായി 250-300 ബസുകളും സർവിസിന് ഇറക്കാനായിരുന്നു ചീഫ് ഓഫിസിൽനിന്നുള്ള നിർദേശം. ഇതിെൻറ അടിസ്ഥാനത്തിൽ ഡി.ടി.ഒ-എ.ടി.ഒമാർ ആവശ്യമായ ഒരുക്കവും പൂർത്തിയാക്കി. ഓടിക്കേണ്ട െഷഡ്യൂളുകളും തയാറാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.