കൊച്ചി: നിപ ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃത ർ അറിയിച്ചു. ആരോഗ്യനില, ചികിത്സ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ ആശുപത്രി അധികൃതരുമായി ചർച്ച നടത്തി.
മുൻകരുതൽ നടപടി എന്ന നിലയിൽ രോഗിയുമായി സമ്പർക്കം ഉണ്ടായ 330 പേരുടെ നിരീക്ഷണപ്പട്ടികയിൽ ശേഷിച്ച 16 പേരെകൂടി വ്യാഴാഴ്ച ഒഴിവാക്കി. നിരീക്ഷണ കാലയളവായ 21ദിവസം കഴിഞ്ഞതോടെയാണിത്. ഈ മാസം മൂന്ന്, നാല് തീയതികളിലാണ് രോഗിയുമായി സമ്പർക്കം ഉണ്ടായവരുടെ പട്ടിക തയാറാക്കാൻ തുടങ്ങിയത്. ബുധനാഴ്ച നിപ സംശയിച്ച കോതമംഗലം സ്വദേശിക്ക് ഡെങ്കിപ്പനിയാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.