കൊച്ചി: പഴംതീനി വവ്വാലുകളെ (ഇന്ത്യൻ ഫ്ലയിങ്ഫോക്സ്) കൂടാതെ 10 ഇനം വവ്വാലുകൾകൂടി നിപവാ ഹകരായുണ്ടെന്ന് അന്താരാഷ്ട്ര പഠനറിപ്പോർട്ട്. ആകെയുള്ള 11ൽ ഏഴിനം കേരളത്തിൽ കണ്ടു വരുന്നവയാണ്. തൃശൂർ കേരള കാർഷിക സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസറുൾപ്പെടു ന്ന എട്ടംഗ സംഘം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. കാലിഫോർണിയയിൽനിന്നുള്ള പ്ലോ സ്-നെഗ്ലക്റ്റഡ് ട്രോപിക്കൽ ഡിസീസസ് എന്ന ഗവേഷണ പോർട്ടലിൽ ‘പ്രയോറിറ്റൈസിങ് സർെവയ്ലൻസ് ഓഫ് നിപ വൈറസ് ഇൻ ഇന്ത്യ’ തലക്കെട്ടിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. യു.എസിലെ മാേണ്ടന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ റൈന പ്ലോറൈറ്റിെൻറ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട പഠനത്തിലാണ് നിപവാഹകരെക്കുറിച്ച നിർണായക കണ്ടെത്തൽ. സിറോളജിക്കൽ രീതിയും പി.സി.ആർ (പോളിമറൈസ് ചെയിൻ റിയാക്ഷൻ) രീതിയുമുൾപ്പെടുന്ന മെഷീൻ ലേണിങ് അനാലിസിസാണ് പഠനത്തിന് അവലംബിച്ചത്.
ഇന്ത്യൻ പഴംതീനി വവ്വാലിനെ(Pteropus medius) കൂടാതെ, പഴംതീനി (pteropodidae) വിഭാഗത്തിലുള്ള ശ്വാനമുഖൻ വവ്വാൽ (Cynopterus brachyotis), കുറുമൂക്കൻ വവ്വാൽ (Cynopterus sphinx), പ്രഭാത വവ്വാൽ (Eonycteris spelaea), മഞ്ഞച്ചുവപ്പൻ പഴവവ്വാൽ (Rousettus leschenaultii), പഴംതീനികളല്ലാത്ത (Non pteropodidae) ചെറുമഞ്ഞ വവ്വാൽ(Scotophilus kuhlii), പൊമോനയുടെ ഇലമൂക്കൻ വവ്വാൽ (Hipposideros pomona) എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്ന ഏഴിനങ്ങൾ.
കഴിഞ്ഞവർഷം േമയിൽ കോഴിക്കോട്ട് നിപ പൊട്ടിപ്പുറപ്പെടുകയും 17 ജീവനെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് യു.എസിലെ വിവിധ സർവകലാശാലകളിലെ വിദഗ്ധർ പഠനത്തിനിറങ്ങിയത്. മുമ്പേതന്നെ വവ്വാലുകളുടെ പാരിസ്ഥിതിക, വർഗീകരണ ശാസ്ത്രപഠനങ്ങൾ തുടങ്ങിയിരുന്ന കാർഷിക സർവകലാശാലയിലെ കോളജ് ഓഫ് ഫോറസ്ട്രി അസോ. പ്രഫസറായ ഡോ. പി.ഒ. നമീറിന് സംഘത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം കിട്ടുകയായിരുന്നു.
ലോകത്താകെയുള്ള 1100ലേറെ ഇനം വവ്വാലുകളിൽനിന്ന് 523 ഇനത്തെ തെരഞ്ഞെടുത്ത് ഇവയുമായി ബന്ധപ്പെട്ട് നേരേത്ത വന്ന പഠനങ്ങളും ഗവേഷണങ്ങളും പഠനവിധേയമാക്കുകയായിരുന്നു ആദ്യചുവട്. ഇന്ത്യയിലാകെ ഉള്ളത് 112 ഇനം വവ്വാലുകളാണ്, ഇതിൽ 39 എണ്ണം കേരളത്തിലും കാണപ്പെട്ടുവരുന്നു. വവ്വാലുകളുടെ ഭക്ഷണരീതി, ആവാസം, സഞ്ചാരം തുടങ്ങി 48 ഘടകം പരിഗണിച്ച സംഘം കേരളത്തിലെ 18 ഉൾെപ്പടെ ഇന്ത്യയിൽ കണ്ടുവരുന്ന 33 ഇനം വവ്വാലുകളെയാണ് പഠനവിധേയമാക്കിയത്. ഇതിലാണ് 11 എണ്ണത്തിലും വൈറസ് വാഹകരുണ്ടെന്ന് കണ്ടെത്തിയത്.
ഇന്ത്യയിലും കേരളത്തിലും കണ്ടുവരുന്ന വവ്വാലുകളാണെങ്കിലും മറ്റുരാജ്യങ്ങളിൽനിന്നാണ് ഇവയുടെ സാംപിൾ ശേഖരിച്ചതെന്ന് ഡോ. നമീർ ‘മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തിൽനിന്നുള്ള സാംപിളുകൾകൂടി ശേഖരിച്ച് വിശദ തുടർപഠനങ്ങൾ ഇക്കാര്യത്തിൽ നടത്തുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.