അരൂർ: 17 വയസ്സുള്ള വിദ്യാർഥിയെയുംകൂട്ടി നാടുവിട്ട രണ്ടുകുട്ടികളുടെ അമ്മ അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് (27) കർണാടകയിലെ കൊല്ലൂരിൽനിന്ന് ചേർത്തല പൊലീസ് പിടികൂടിയത്. പോക്സോ പ്രകാരം യുവതിക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.
12 ദിവസം മുമ്പാണ് സനൂഷ തന്റെ മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നുകാട്ടി ബന്ധുക്കൾ കുത്തിയതോട് പൊലീസിൽ പരാതി നൽകി. ചേർത്തല പൊലീസിൽ യുവതിയുടെ ബന്ധുക്കളും പരാതി നൽകിയിരുന്നു.
ഫോൺ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബംഗളൂരുവിൽ ഉണ്ടെന്നറിഞ്ഞ് പൊലീസ് അവിടെ ചെന്നെങ്കിലും കണ്ടെത്താനായില്ല. യുവതി പിന്നീട് ബന്ധുവിന് വാട്സ്ആപ് സന്ദേശമയച്ചതാണ് പിടിവള്ളിയായത്. ഇത് പിന്തുടർന്ന് ചേർത്തല പൊലീസ് കൊല്ലൂരിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടികൾക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പൊലീസ് വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭർത്താവിനെ ഏൽപിച്ചു. ഒന്നിച്ചുജീവിക്കാൻ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പറഞ്ഞതായി പൊലീസ് പറയുന്നു. ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.