തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിന് 11 ലക്ഷം രൂപ വരെ ഫീസ് ഇൗടാക്കാൻ അനുമതി നൽകുന്ന വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധന ഹരജിയുമായി സുപ്രീംകോടതിയിലേക്ക്. നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയെ സമീപിക്കുന്നത്.
ഫീസ് നിർണയചുമതലയുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ച് ലക്ഷം ഏകീകൃത ഫീസാണ് സുപ്രീംകോടതി 11 ലക്ഷം രൂപ വരെ വാങ്ങാൻ അനുമതി നൽകിയത്. എന്നാൽ, സ്വാശ്രയ േകാളജുകളുടെ പ്രവർത്തനചെലവും കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയും പരിശോധിച്ചാണ് കമ്മിറ്റി താൽക്കാലിക ഫീസ് നിശ്ചയിച്ചതെന്നാണ് സർക്കാറിെൻറ വാദം. അർധ ജുഡീഷ്യൽ അധികാരമുള്ള രാജേന്ദ്രബാബു കമ്മിറ്റിക്കാണ് സംസ്ഥാനത്തെ ഫീസ് നിർണയാധികാരം എന്നും സർക്കാർ കോടതിയെ അറിയിക്കും.
സുപ്രീംകോടതിയിലെ സർക്കാർ സ്റ്റാൻഡിങ് കോൺസലിന് കേസ് സംബന്ധിച്ച് പ്രത്യേക നിർേദശം നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നിയമസെക്രട്ടറിയെ ഡൽഹിക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ കോളജുകൾ സമർപ്പിച്ച ഹരജിയിലാണ് 85 ശതമാനം സീറ്റിലും ഏകീകൃത ഫീസായി 11 ലക്ഷം വരെ ഇൗടാക്കാൻ സുപ്രീംേകാടതി അനുമതി നൽകിയത്.
നേരത്തേ രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടനയെ കോളജുകൾ ഹൈകോടതിയിൽ ചോദ്യം ചെയ്തെങ്കിലും അഞ്ച് ലക്ഷത്തിന് പ്രവേശനം നടത്താനായിരുന്നു നിർദേശം. തുടർന്ന് രണ്ട് കോളജുകൾ വിധിക്കെതിരെ സുപ്രീംകോടതിയിൽ പോയത്. സ്വാശ്രയ മെഡിക്കൽ പ്രവേശന നടപടികൾ കുഴഞ്ഞുമറിഞ്ഞതും ഫീസ് ഘടന കുത്തനെ ഉയർന്നതും സർക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.