മുക്കം: വെസ്റ്റ് മണാശ്ശേരിയിലെ ഫ്ലാറ്റ് നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ പരാതിയില്‍ മനുഷ്യാവകാശ കമീഷന് ഇടപെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ല കലക്ടർ, നഗരസഭ സെക്രട്ടറി എന്നിവരോടാണ് 30 ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കമീഷന് അംഗം പി. മോഹൻദാസ് ആവശ്യപ്പെട്ടത്.
ഫ്ലാറ്റ് നിര്‍മാണത്തിനെതിരെ നഗരസഭ അടക്കമുള്ളവർക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപമുന്നയിക്കുന്നത്. തുടർന്നാണ് നാട്ടുകാര്‍ മനുഷ്യാവകാശ കമീഷനുമായി ബന്ധപ്പെട്ടത്. ഫ്ലാറ്റിെൻറ സെപ്റ്റിക് ടാങ്കുകൾ നിര്‍മിച്ചത് സമീപത്തെ വീടുകളുടെ കിണറിനടുത്താെണന്നാണ് പരാതിയുള്ളത്.
ഫ്ലാറ്റില്‍ താമസമാക്കിയാല്‍ മാലിന്യം തള്ളാനുള്ള ഏക മാര്‍ഗം ഇരുവഴിഞ്ഞിപ്പുഴയില്‍ ചെന്നുചേരുന്ന തൊട്ടടുത്തുള്ള തോട്ടിലേക്കാണ്. നൂറുകണക്കിന് ലിറ്റര്‍ മലിനജലം ഇത്തരത്തില്‍ വയലില്‍കൂടി അടുത്തുള്ള തോട്ടിലേക്ക് ഒഴുകും. ഇതാകട്ടെ വയലിലെ കൃഷിക്കും ഭീഷണിയാണ്. നെല്ല്, വാഴ, പച്ചക്കറികള്‍, തെങ്ങ് എന്നിവയാണ് കൃഷിയുള്ളത്. നേരേത്ത നാട്ടുകാരുടെ പരാതിയില്‍ നഗരസഭ എൻജിനീയര്‍മാര്‍ പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.