പാലക്കാട്: ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മിക്കയിടത്തും ആളുകൾ കൂട്ടത്തോടെ നിരത്തിലി റങ്ങി. എറണാകുളത്തും തിരുവനന്തപുരത്തും പാലക്കാടുമെല്ലാം ഗതാഗതക്കുരുക്കും തിരക്കും രൂക്ഷമായി.
ജനം ഇരച്ച െത്തിയതിനെ തുടർന്ന് പാലക്കാട് നഗരത്തിലേക്കുള്ള മുഴുവൻ റോഡുകളും അടച്ചു. പാലക്കാട് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതൊന്നും വകവെക്കാതെയാണ് ജനം നഗരത്തിലേക്കിറങ്ങിയത്. ഇതേ തുടർന്നാണ് പാലക്കാട് നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചത്.
എറണാകുളം കോർപറേഷൻ പരിധി ഹോട്ട്സ്പോട്ടാണ്. എന്നാൽ ഇതു കാര്യമാക്കാതെയാണ് ഇവിടെ ജനങ്ങൾ റോഡിലിറങ്ങിയത്. ഇടപ്പള്ളി, വൈറ്റില, കടവന്ത്ര, കലൂർ, എം.ജി റോഡ് പ്രദേശങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. കർശന പൊലീസ് പരിശോധന നടക്കുന്നുണ്ടായിരുന്നെങ്കിലും ഇതൊന്നും കാര്യമായെടുക്കാതെയായിരുന്നു ജനങ്ങൾ നഗരത്തിലേക്കിറങ്ങിയത്. എറണാകുളം കോർപറേഷനും മുളവുകാട് പഞ്ചായത്തുമാണ് ഹോട്ട്സ്പോട്ടായി ജില്ലയിൽ പ്രഖ്യാപിച്ചത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ മേഖലയിൽ രാവിലെ തുറന്ന വ്യാപാര സ്ഥാപനങ്ങൾ പൊലീസെത്തി അടപ്പിച്ചിരുന്നു. ഹോട്ട്സ്പോട്ടുകളിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ബാധകമല്ലെന്ന് കലക്ടർ അറിയിക്കുകയും ചെയ്തു. തൊടുപുഴ നഗരസഭ, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസൺവാലി, സേനാപതി പഞ്ചായത്തുകളാണ് ഇടുക്കി ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ.
വയനാട് ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ തുറന്ന കടകൾ അടപ്പിച്ചു. പനമരത്തെ സ്റ്റുഡിയോകളും അടപ്പിച്ചു. ഓറഞ്ച് ബി സോണിൽ ഉൾപ്പെട്ടതിനാൽ വയനാട്ടിൽ എല്ലാ കച്ചവട സ്ഥാപനങ്ങളും തുറക്കാമെന്ന് ഞായറാഴ്ച കലക്ടർ അറിയിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ നിർദേശം ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യകതമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.