അനുവദിക്കുന്നവ (ഗ്രീൻ, ഒാറഞ്ച് സോണുകളിൽ)
-ഒറ്റനിലയിൽ പ്രവർത്തിക്കുന്ന ചെറുകിട തുണിവ്യാപാര സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം -പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് അന്തർ ജില്ല യാത്ര
-നിയന്ത്രണങ്ങൾക്ക് വിധേയമായി ടാക്സി, ഉബർ സർവിസ്
-സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം തുറക്കാം
ഗ്രീൻേസാണിലെ കടകൾ രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ. ഒാറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും.
-ഇത് ആഴ്ചയിൽ ആറുദിവസം അനുവദിക്കും
-ഹോട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ ആൻഡ് റസ്റ്റാറൻറുകൾക്ക് പാഴ്സലുകൾ നൽകാനായി
തുറക്കാം. സമയക്രമം പാലിക്കണം.
-ഷോപ്സ് ആൻറ് എസ്റ്റാബ്ലിഷ്മെൻറ് ആക്ടിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം
-ചരക്ക്വാഹന നീക്കത്തിന് നിയന്ത്രണമില്ല, പെർമിറ്റ് വേണ്ട
-വ്യവസായം, കൃഷി ഇളവ് തുടരും
-നിശ്ചിത അകലത്തിൽ പ്രഭാതസവാരി
-ദേശീയ സമ്പാദ്യപദ്ധതി ഏജൻറ്മാർക്ക് ഒരു ദിവസം പണമടയ്ക്കാൻ അവസരം
-മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം തുറക്കാം
-വ്യവസായ/വാണിജ്യ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് അടയ്ക്കുന്നതിന് 6 മാസം സാവകാശം നൽകാനും ലേറ്റ് പെയ്മെൻറ് സർചാർജ് 18 ൽനിന്ന് 12 ശതമാനമായി കുറയ്ക്കാനുമുള്ള തീരുമാനം സ്വകാര്യ ആശുപത്രികൾക്കും ബാധകമാക്കാൻ വൈദ്യുതി െറഗുലേറ്ററി കമീഷനോട് ശിപാർശ ചെയ്തു.
-അവശ്യ സർവിസുകളല്ലാത്ത സർക്കാർ ഓഫിസുകൾ നിലവിലെ രീതിയിൽ മേയ് 15 വരെ പ്രവർത്തിക്കാം. ഗ്രൂപ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണം
-പരീക്ഷ, ടാബുലേഷൻ കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് കൂടിയാലോചിച്ച് തീരുമാനിക്കും.
അനുവദിക്കാത്തവ
-പൊതുഗതാഗതം (കേന്ദ്ര ഉത്തരവിൽ ഗ്രീൻസോണുകളിൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെ ബസ് അനുവദിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഒരു സോണിലും ബസ് ഗതാഗതം ഇല്ല)
-മദ്യശാല
-സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ, ഹോട്സ്പോട്ടിൽ ഇതും ഇല്ല
-ഇരുചക്രവാഹനങ്ങളിൽ ഒരാൾ. അത്യാവശ്യങ്ങൾക്ക് യാത്രകൾക്ക് ഹോട്സ്പോട്ട് ഒഴികെയുള്ളിടത്ത് ഇളവ്. വനിതകളെ ഒാഫിസുകളിൽ കൊണ്ടുപോകാനും ഇളവ്
-ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ തിയറ്ററുകൾ, മാളുകൾ,
-ആരാധനാലയങ്ങൾ തുറക്കില്ല
-പാർക്ക്, ജിംനേഷ്യം, ബാർബർേഷാപ്പ്, ബ്യൂട്ടിപാർലർ തുറക്കില്ല
-വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവക്ക് 20ലധികം പേർ പാടില്ല
-വിദ്യാഭ്യാസസ്ഥാപനങ്ങൾ. പരീക്ഷ നടത്തിപ്പിന് നിബന്ധന പാലിച്ച് തുറക്കാം
- 65 ന് മുകളിലുള്ളവരും പത്ത് വയസ്സിന് താഴെയുള്ളവരും വീടുകളിൽ കഴിയണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.