തിരുവനന്തപുരം: കേന്ദ്രം പുറത്തിറക്കിയ രണ്ടാംഘട്ട ലോക്ഡൗണിലെ മാര്ഗനിര്ദേശങ്ങളി ൽ സംസ്ഥാനത്ത് നൽകേണ്ട ഇളവുകൾ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭ യോഗം തീരുമാനിക്കു മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ കേന്ദ്ര മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ സാമൂഹിക നിയന്ത്രണം തുടരേണ്ട ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. കാര്യമായ ഇളവുകൾക്ക് സംസ്ഥാന സർക്കാറുകൾ മുതിരരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ വലിയ ഇളവുകൾ പ്രതീക്ഷിക്കാനാവില്ല. ഇതിനകം പ്രഖ്യാപിച്ച ഇളവുകൾക്ക് പുറമെ കാർഷിക, നിർമാണ മേഖലകളിൽ മാത്രമായിരിക്കും കാര്യമായ ഇളവിന് സാധ്യത. െപാതുഗതാഗതം ആരംഭിക്കില്ല.
എന്നാൽ ഹോട്ട്സ്േപാട്ട് പട്ടികയിൽ പെടാത്ത ജില്ലകളിൽ നിയന്ത്രണങ്ങളോടെ സ്വകാര്യ വാഹനങ്ങൾ അനുവദിച്ചേക്കും. ഡ്രൈവർക്ക് പുറമെ ഒന്നോ രണ്ടോ ആളുകളെയേ അനുവദിക്കൂ. ഇത്തരം യാത്രകൾക്ക് നിശ്ചിതദൂരം മാത്രം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ ഒരാളെ മാത്രമായിരിക്കും അനുവദിക്കുക. ബിവറേജ് തുറക്കുന്നത് ആലോചിെച്ചങ്കിലും സാധ്യതയില്ല. ബാറുകളും തുറക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെൻററുകളും അടഞ്ഞുകിടക്കും. തിയറ്ററുകളും മാളുകളും പാര്‍ക്കുകളും തുറക്കില്ല.
എന്നാൽ, ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളെ ഒഴിവാക്കിയേക്കും. സാമൂഹിക അകലം പാലിച്ച് കെട്ടിട നിര്‍മാണവും തൊഴിലുറപ്പ് ജോലികളും പുനരാരംഭിക്കാൻ അനുവാദം നൽകും. കർശന നിയന്ത്രണങ്ങളോടെ ഐ.ടി സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും അനുവാദം നൽകും. ആരാധനാലയങ്ങൾ അടഞ്ഞുകിടക്കും. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് നിയന്ത്രണം തുടരും. ഹോട്ട്സ്േപാട്ട് പട്ടികയിൽ ഉൾപ്പെടാത്ത ജില്ലകളിൽ ഹോട്ടലുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.