തിരുവനന്തപുരം: ലോക്ഡൗണിൽ സംസ്ഥാനം സ്വീകരിക്കേണ്ട ഇളവുകൾ സംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ചയിലേക്ക് മാറ്റി. ലോക്ഡൗൺ കാലാവധി സംബന്ധിച്ച് കേന്ദ്രസർക്കാ ർ മാർഗനിർദേശം വന്ന ശേഷം മതി തീരുമാനമെന്ന് തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചേരുന്ന പതിവ് മന്ത്രിസഭ യോഗത്തിലായിരിക്കും തീരുമാനം.
സംസ്ഥാനത്തെ സ്ഥിതിഗതികൾ യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ലോക്ഡൗൺ രാജ്യത്താകെ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണയായിട്ടുണ്ട്. ചില ഇളവുകൾക്ക് കേരളം അനുമതി തേടിയിട്ടുണ്ട്. ഇതിന് തത്ത്വത്തിൽ അനുമതിയുണ്ടെങ്കിലും കേന്ദ്ര മാർഗനിർദേശം വരാനിരിക്കെ സ്വന്തമായി ഇളവുകൾ പ്രഖ്യാപിക്കുന്നത് ഉചിതമാവില്ല. കേന്ദ്രതീരുമാനം കൂടി അറിഞ്ഞശേഷം നടപടി സ്വീകരിക്കുന്നതാവും ഉചിതം- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിെൻറ സാമ്പത്തിക സ്ഥിതിയും പ്രായോഗികപ്രശ്നങ്ങളും കണക്കിലെടുത്ത ഇളവുകളാണ് ആലോചിക്കുന്നത്. സാമൂഹിക അകലം പാലിച്ച് നിർമാണ, കാർഷിക മേഖലകളിൽ ഇളവ് തീരുമാനിച്ചേക്കുമെന്ന് സൂചനയുണ്ട്. പൊതുഗതാഗത സംവിധാനത്തിലടക്കം നിയന്ത്രണങ്ങൾ തുടരാനാകും ശ്രമം. അയൽസംസ്ഥാനങ്ങളിൽ സ്ഥിതി സങ്കീർണമായതിനാൽ അതിർത്തികളിൽ കർശന നിയന്ത്രണം തുടരണമെന്ന് യോഗം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.