തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നിലെ പൊലീസുകാരുടെ കൈയാങ്കളിയിൽ പാറാവ് ഡ്യൂട്ടിലുണ്ടായിരുന്ന കിരണിനെതിരെ നടപടി. ട്രാഫിക് ഡ്യൂട്ടിയിലുള്ള വിശാഖിനെ മർദിച്ച സംഭവത്തിലാണ് കിരണിനെ സസ്പെൻഡ് ചെയ്തത്. കിരണിന്റെ മാതാവ് വന്ന കാർ പാർക്ക് ചെയ്തതിനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വിശാഖ് ചോദ്യം ചെയ്തു.
ഇതറിഞ്ഞെത്തിയ കിരൺ വിശാഖുമായി വാക്ക്തർക്കത്തിലേർപ്പെടുകയും മർദിക്കുകയുമായിരുന്നു. മറ്റ് പൊലീസുകാർ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. തുടർന്ന് വിശാഖ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി. കിരണ്‍ മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഹാജരാക്കി. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി കിരണിനെ മദർ യൂനിറ്റായ മലപ്പുറത്തേക്ക് മടക്കിയിരുന്നു.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ സസ്പെൻഷൻ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.