സുൽത്താൻ ബത്തേരി: വാകേരിയിൽ ഇറങ്ങിയ കടുവയേയും കുഞ്ഞുങ്ങളേയും കൂടുവെച്ച് പിടികൂടുക അസാധ്യമെന്നാണ് വനം വകുപ്പ് നൽകുന്ന സൂചന. കൂട്ടമായി സഞ്ചരിക്കുന്ന കടുവകൾ കൂട്ടിൽ കയറാനുള്ള സാധ്യത വിരളമാണ്. കടുവയും കുഞ്ഞുങ്ങളും കൂട്ടമായി സഞ്ചരിക്കുമ്പോൾ അടുത്തേക്ക് പോയാൽ കൂടുതൽ അപകടകാരികളാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വ്യാഴാഴ്ച രാവിലെ കടുവകൾ തങ്ങുന്ന തോട്ടത്തിലേക്ക് കയറിയ വനപാലക സംഘത്തെ തള്ളക്കടുവ ആക്രമിക്കാൻ തുനിഞ്ഞ സാഹചര്യമുണ്ടായി.
കഴിഞ്ഞ വർഷം ബീനാച്ചി പൂതിക്കാട് ഭാഗത്ത് മൂന്ന് കടുവകൾ ഒന്നിച്ചെത്തുകയുണ്ടായി. അന്ന് കടുവകളെ വനപാലക സംഘം തിരിച്ച് എസ്റ്റേറ്റിലേക്ക് കടത്തിവിടുകയാണ് ചെയ്തത്. പിന്നീട് ആ കടുവകളെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം മീനാക്ഷി എസ്റ്റേറ്റിനടുത്ത് മന്തംകൊല്ലിയിൽ കുഴിയിൽ വീണ കടുവക്കുഞ്ഞിനെ കണ്ടെത്തുകയുണ്ടായി. കടുവകളുടെ കേന്ദ്രം ബീനാച്ചി എസ്റ്റേറ്റാണോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എസ്റ്റേറ്റിന്റെ പരിസര പ്രദേശങ്ങളിൽ അത്രമാത്രം കടുവ ശല്യം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.