ചീയമ്പം 73 കാട്ടുനായ്ക്ക കോളനിയിലെ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ്

കുടിവെള്ളം വിലകൊടുത്ത് വാങ്ങി കോളനിവാസികൾ

പുൽപള്ളി: ചീയമ്പം 73 കാട്ടുനായ്ക്ക കോളനിവാസികൾ കുടിവെള്ളം വിലകൊടുത്ത് വാങ്ങുന്നു. ഇവിടെ കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും കോളനിവാസികൾക്ക് വെള്ളം ലഭിക്കാത്തതിനാൽ 750 ലിറ്റർ വെള്ളം 250 രൂപ തോതിലാണ് വാങ്ങുന്നത്. ഏഴു വർഷം മുമ്പ് പി.വി.ടി.ജി പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള പദ്ധതി നിർമിച്ചെങ്കിലും ഇതി െൻറ ഗുണം കോളനിക്കാർക്ക് ലഭിക്കുന്നില്ല. 170ഓളം കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാനായി ആരംഭിച്ച പദ്ധതിയാണ് നോക്കുകുത്തിയായിരിക്കുന്നത്. ടാങ്കും മോട്ടോർ പുരയും എല്ലാ വീടുകൾക്ക് മുന്നിൽ ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

പദ്ധതിക്കായി നിർമിച്ച കുളത്തിൽ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം.

ഭൂനിരപ്പിൽനിന്ന് മുകളിലേക്ക് റിങ്ങുകൾ കെട്ടി ഉയർത്തി അതി െൻറ കൂടി കണക്കെടുത്താണ് കുളത്തി െൻറ ആഴം കണക്കാക്കിയത്. കുളം താഴ്ത്തിയാൽ മാത്രമേ ആവശ്യത്തിന് വെള്ളം ലഭിക്കുകയുള്ളു. കോളനിവാസികൾ വെള്ളം ലഭിക്കുന്നതിനായി പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. കുടിവെള്ള പദ്ധതിയിൽനിന്ന് വെള്ളം ലഭിക്കാതായതോടെ കോളനിവാസികൾ വൈദ്യുതി ബില്ല് അടക്കാതായി.

ഇതേത്തുടർന്ന് കെ.എസ്.ഇ.ബി പദ്ധതിയുടെ ഫ്യൂസ് ഊരി. ഒന്നരക്കോടി രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതി ഉപയോഗപ്പെടുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.