കണിയാമ്പറ്റ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിന്റെ പേരിൽ മർദിച്ച സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്. വൈത്തിരി പുതുശ്ശേരി വീട്ടിൽ ഷയാസിനെ (16)യാണ് കഴിഞ്ഞ ദിവസം സീനിയർ വിദ്യാർഥികൾ മർദിച്ചത്. നടുവിനും പിൻകഴുത്തിലും കൈകാലുകൾക്കും പരിക്കേറ്റ ഷയാസ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
സയൻസ് ബാച്ചിൽ പ്രവേശനം നേടിയ ഷയാസിനോട് ആദ്യദിവസംതന്നെ താടിയും മീശയും വടിക്കാൻ മർദിച്ചവർ ആവശ്യപ്പെട്ടു. പിന്നീട് താടി വടിച്ചാണ് ക്ലാസിൽ പോയത്. എന്നാൽ, മീശ വടിക്കാത്തതിനാൽ ഭീഷണിപ്പെടുത്തൽ തുടരുകയും കൂട്ടം ചേർന്ന് മർദിക്കുകയുമായിരുന്നെന്നാണ് പരാതി.
കമ്പളക്കാട് പൊലീസ് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് 18 വയസ്സ് തികയാത്ത അഞ്ച് സീനിയർ വിദ്യാർഥികൾക്കെതിരെ റാഗിങ് നിരോധന നിയമം ഉൾപ്പെടെ ചുമത്തി കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.