തരുവണ: വീടിെൻറ ചിമ്മിനിയിലൂടെ നൂണ്ടിറങ്ങി പഴുത്ത നേന്ത്രക്കായകൾ തിന്നതടക്കം രൂക്ഷമായ കുരങ്ങുശല്യത്തിെൻറ കഥകളാണ് കരിങ്ങാരി പള്ളിമുക്ക് പ്രദേശത്തുകാർക്ക് പറയാനുള്ളത്. ഒറ്റയായും കൂട്ടമായും എത്തുന്ന കുരങ്ങുകൾ കാർഷിക വിളകളടക്കം നശിപ്പിക്കുന്നത് പതിവാണ്. ഊക്കാടൻ നാസറിെൻറ വീട്ടിൽ കല്യാണത്തിനായി ഒരുക്കിവെച്ച ഭക്ഷണ സാധനങ്ങൾ അലങ്കോലമാക്കി കുരങ്ങുകൾ നശിപ്പിച്ചിരുന്നു. കെ.ടി. മമ്മൂട്ടിയുടെ വീടിെൻറ ഓടിളക്കി സ്േറ്റാർ റൂമിൽ ഇറങ്ങിയ കുരങ്ങുകൾ ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും കഴിഞ്ഞ ദിവസം നശിപ്പിച്ചു.
തെങ്ങിൻ പൂക്കുലകൾ നശിപ്പിക്കുന്നതും കരിക്കുകൾ പറിച്ചിടുന്നതും നാട്ടുകാർക്ക് വൻ നഷ്ടമാണ് വരുത്തിവെക്കുന്നത്. ഈ സീസണിൽ പഴുക്കുന്ന കാപ്പിക്കുരു പറിച്ചിടുന്നതും നാട്ടുകാർക്ക് ഇരുട്ടടിയാവുന്നു. വാഴക്കുലകൾ വ്യാപകമായി നശിപ്പിക്കുന്നതു പതിവാണ്. വീടുകളുടെയും ആരാധനാലയത്തിലെയും വാട്ടർ ടാങ്കുകളു പൈപ്പുകളും തകർക്കുന്നതിനൊപ്പം വെള്ളം മലിനമാക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കച്ചവടക്കാരുടെ കണ്ണൊന്ന് തെറ്റിയാൽ ഭക്ഷ്യവസ്തുക്കൾ എടുത്തുകൊണ്ടുപോവുന്നതും ബോർഡുകൾ നശിപ്പിക്കുന്നതും ഇപ്പോൾ നിത്യസംഭവമായി.
പൊറുതിമുട്ടിയ നാട്ടുകാർ ഒന്നടങ്കം ഒപ്പുവെച്ച പരാതി മാനന്തവാടിയിലെ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിൽ നൽകിയെങ്കിലും തുടർ നടപടിയുണ്ടാവാത്തതിൽ പ്രതിേഷധം കനക്കുകയാണ്. കൂട് സ്ഥാപിക്കാനുള്ള ചെലവ് തങ്ങൾ വഹിക്കാമെന്ന് വനംവകുപ്പ് അധികൃതരെ പ്രദേശവാസികൾ അറിയിച്ചിരുന്നു. എന്നിട്ടും നടപടിയില്ലാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. കുരങ്ങുശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിനൊരുങ്ങുകയാണ് കരിങ്ങാരി നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.