ജില്ലയിൽ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേര്‍

കൽപറ്റ: ജില്ലയില്‍ ആരംഭിച്ച 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 179 കുടുംബങ്ങളിൽനിന്നായി 628 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 211 പുരുഷന്മാരും 248 സ്ത്രീകളും (നാല് ഗര്‍ഭിണികള്‍), 169 കുട്ടികളും 48 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നുണ്ട്.

സുൽത്താൻബത്തേരി താലൂക്കിലെ നാല് കുടുംബങ്ങൾ, വൈത്തിരി താലൂക്കിലെ 20 കുടുംബങ്ങൾ, മാനന്തവാടി താലൂക്കിലെ അഞ്ച് കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങി. സുല്‍ത്താന്‍ ബത്തേരി താലൂക്കിൽ എട്ട് ക്യാമ്പും വൈത്തിരി താലൂക്കിൽ അഞ്ച് ക്യാമ്പും മാനന്തവാടി താലൂക്കില്‍ ഒരു ക്യാമ്പുമാണുള്ളത്.

Tags:    
News Summary - 628 people in 14 relief camps in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.