ഇരവിപുരം: സഹോദരീഭർത്താവിനെ ആക്രമിച്ച് പരിക്കേൽപിച്ചശേഷം ഒളിവിൽപോയ യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ തെക്കേവിള സൗഹൃദാനഗർ 365 സൂര്യാമൃതത്തിൽ ഷിനോജ് (39) ആണ് പിടിയിലായത്. ജനുവരി 13ന് രാത്രി പതിനൊന്നോടെ പുത്തൻനട നഗറിൽ കിണതെങ്ങിൽ കിഴക്കതിൽ ഇയാളുടെ സഹോദരീഭർത്താവായ മുണ്ടയ്ക്കൽ ലക്ഷ്മി നഗർ 45 വി.ജെ നിവാസിൽ ഷിജിനെ (44) ആക്രമിച്ചശേഷം ഒളിവിൽ പോകുകയായിരുന്നു.
തമിഴ്നാട്, ആന്ധ്ര, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി നാട്ടിലെത്തിയതായി ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ഒളിത്താവളം കണ്ടെത്തി പിടികൂടി. 2018ൽ നടന്ന വധശ്രമകേസിലും ഇയാൾ പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നടപടികൾ പൂർത്തിയാക്കിയശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ്കുമാർ, ദീപു, എ.എസ്.ഐമാരായ ഷിബു, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.