പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തമ്പാനൂരിൽനിന്ന് ഏഴരകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കരിമഠം കോളനിയിലെ ആഷിക്കാണ് (27) അറസ്റ്റിലായത്. ബംഗാൾ സ്വദേശി രത്തൻ റമദാസ് ഇയാൾക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് കരുതുന്നു.
ആഷിക്ക് കിള്ളിപ്പാലത്തെ ജ്യൂസ് കടയിലെ ജീവനക്കാരനാണ്. കട കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പനക്കാണ് രത്തൻ വഴി കഞ്ചാവ് എത്തിച്ചത്. തമ്പാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. രത്തൻ റമദാസിനെ റെയിൽവേ സ്റ്റേഷന്റെ പരിസരത്തുനിന്ന് കഴിഞ്ഞമാസം 12നാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.