തിരുവനന്തപുരം: സർവകലാശാല അസിസ്റ്റൻറുമാർക്ക് ഡിപ്പാർട്ടുമെൻറൽ ടെസ്റ്റ് പാസാകാതെ സീനിയോറിറ്റി അടിസ്ഥാനത്തിൽ പ്രമോഷൻ നൽകണമെന്ന ഹൈകോടതിവിധി ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്ത് നടപ്പാക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. വിധിക്കെതിരെ സർവകലാശാല അപ്പിൽ നൽകില്ല.
കേരള സർവിസ് ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന ജീവനക്കാർ പ്രൊമോഷന് ടെസ്റ്റ് പാസാകണം എന്നുള്ള വ്യവസ്ഥ സർവകലാശാലകളിൽ തുടർന്നുവരികയാണ്. വിധി നടപ്പാക്കിയാൽ എല്ലാ സർവകലാശാലകളിലും ഇതുവരെ നൽകിയ പ്രമോഷനുകൾ പുനഃപരിശോധിക്കേണ്ടിവരും.
2008ൽ കേരള സർവകലാശാലയിൽ നടന്ന വിവാദ ഒ.എം.ആർ പരീക്ഷയിലൂടെ സർവിസിൽ പ്രവേശിച്ചവരിൽ ചിലരാണ് ഹൈകോടതിയെ സമീപിച്ച് വിധി സമ്പാദിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകാൻ സർവകലാശാല തയാറായില്ലെങ്കിൽ ടെസ്റ്റ് പാസായി പ്രമോഷൻ ലഭിച്ച ഒരുവിഭാഗം ജീവനക്കാർ കോടതിയെ സമീപിക്കാൻ തയാറെടുക്കുകയാണ്. ഈ വിധി കേരളത്തിലെ ഇതര സർവകലാശാലകൾക്കും ബാധമാക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.