എസ്.ഐ.ആർ ഹിയറിങ്ങിന് തിരുവനന്തപുരം കവടിയാർ വില്ലേജ് ഓഫിസിലെത്തിയ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ
തിരുവനന്തപുരം: 2002ലെ വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കറിനും ഹിയിറിങ്. ശനിയാഴ്ച രാവിലെ പത്തോടെ കവടിയാർ വില്ലേജ് ഓഫിസിലായിരുന്നു സി.ഇ.ഒ ഹിയറിങ്ങിന് ഹാജരായത്. കർണാടക സ്വദേശിയായ ഖേൽക്കറുടെ പേര് എസ്.ഐ.ആർ പട്ടികയിലിലില്ല. രക്ഷിതാക്കളും കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. നിലവിൽ കേരളത്തിലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലും 2002ലെ കേരളത്തിലെ പട്ടികയിലോ കർണാടകയിലെ എസ്.ഐ.ആർ പട്ടികയിലോ പേരില്ലാത്തതിനാൽ മാപിങിന് സാധിച്ചിരുന്നില്ല. എന്യൂമറേഷൻ ഫോം പൂരിപ്പിച്ചപ്പോൾ ഇക്കാര്യം സി.ഇ.ഒ രേഖപ്പെടുത്തിയിരുന്നു.
ഒപ്പം പാസ്പോർട്ടിന്റെ പകർപ്പും എന്യൂമറേഷൻ ഫോമിനൊപ്പം നൽകി. ഇതിനുപിന്നാലെ ഹിയറിങിന് ബി.എൽ.ഒ വഴി ഇ.ആർ.ഒ നോട്ടീസ് നൽകുകയായിരുന്നു. 2002ൽ താൻ സർവിസിൽ ഇല്ലായിരുന്നുവെന്നും ആ സമയത്ത് കർണാടകയിലായിരുന്നുവെന്നും രത്തൻ യു.ഖേൽക്കർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.