യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപിച്ച് ഒളിവിൽ പോയ പ്രതികള്‍ പിടിയിൽ

കിളികൊല്ലൂര്‍: യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതികള്‍ ഒളിത്താവളം മാറുന്നതിനിടയില്‍ പൊലീസ് പിടിയിലായി. തിരുവനന്തപുരം മംഗലപുരത്ത് കാരംമൂട് ഫുട്‌ബാള്‍ ഗ്രൗണ്ടില്‍ സജീവ് എന്നയാളെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതികളായ നാലുപേരെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മംഗലപുരം മുള്ളന്‍കോളനിയില്‍ തോന്നയ്ക്കല്‍ ആലുനിന്നവിള വീട്ടില്‍ അന്‍സര്‍ (20), മംഗലപുരം വേലൂര്‍ എ.എസ്.ആര്‍ മന്‍സിലില്‍ ഷെനിന്‍ (23), മംഗലപുരം മുണ്ടക്കല്‍ വേലൂര്‍ തോപ്പില്‍ വീട്ടില്‍ അഭിലാല്‍ (23), തോന്നയ്ക്കല്‍ ആനന്ദവിള വീട്ടില്‍ അഷ്‌റഫ് (25) എന്നിവരാണ് പിടിയിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കൊല്ലം മണ്ണാമല സ്വദേശിയുടെ വീട്ടിലേക്ക് ഒളിത്താവളം മാറുന്നെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഇവരെ പിടികൂടിയത്.

ഇവരുടെ പേരിൽ വധശ്രമമുൾപ്പെടെ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഷെഹിൻ പോക്‌സോ കേസിലും പ്രതിയാണ്. കിളികൊല്ലൂർ ഐ.എസ്.എച്ച്.ഒ. ധനീഷ് കെ.പി, എസ്.ഐമാരായ ശ്രീനാഥ്, സജി, ജയൻ കെ. സക്കറിയ, സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ സുരേഷ് കുമാർ, എ.എസ്.ഐമാരായ പ്രകാശ് ചന്ദ്രർ, സന്തോഷ് കുമാർ, സി.പി.ഒമാരായ ഡെൽഫിൻ ബോണഫൈസ്, സിജു തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മംഗലപുരം പൊലീസിന് കൈമാറി.

Tags:    
News Summary - Defendants arrested for fatally stabbing a youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.