ഇതൊരു ബദൽ ചിന്ത; സരസ് മേളയിൽ കൈകോർത്ത് പട്ടിക വിഭാഗം സ്ത്രീകൾ

തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ അതിജീവനത്തിനായി സരസ് മേളയിലെത്തിയിരിക്കുകയാണ് ഫൈബ്രന്‍റ് എന്ന സംരംഭം. പ്രളയനാന്തരം പട്ടിണിയിലായ പട്ടിക ജാതി-പട്ടിക വർഗ കുടുംബങ്ങളിലെ സ്ത്രീകൾ നിർമിക്കുന്ന മുളയുൽപന്നങ്ങളാണ് ഇവർ സ്റ്റാളിൽ എത്തിച്ചിരിക്കുന്നത്. മുള കൊണ്ടുണ്ടാക്കിയ ലാമ്പുകൾ, പേന, ഹെയർ ക്ലിപ്പ്, പാത്രങ്ങൾ, ഹാങ്ങർ, ചീർപ്പ്, ടൂത്ത് ബ്രഷ് തുടങ്ങി മഴ മൂളി (സംഗീതോപകരണം) വരെ ഇവരുടെ സ്റ്റാളിലുണ്ട്. 2018ലെ വെള്ളപ്പൊക്കത്തിന്റെ ആഘാതങ്ങളെ ചെറുക്കാനാണ് ഈ സ്ത്രീകൾ ഒരുമിച്ചത്. മുള ഉപയോഗിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനാരംഭിച്ചപ്പോൾ, അതൊരു ബ്രാൻഡായി മാറുമെന്ന് അവർ കരുതിയിരുന്നില്ല, ഒടുവിൽ 2020ൽ ഒരു ഓൺലൈൻ സ്റ്റോർ സ്ഥാപിക്കുന്നതു വരെ ഫൈബ്രന്‍റ് വളർന്നു. Photo WING9435.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.