ബാലരാമപുരം: ചീട്ട് കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് വയോധികന് വെട്ടേറ്റു. അന്തിയൂർ ചെട്ടികുഴിവിളാകത്ത് വീട്ടിൽ മനോഹരന് (65) ആണ് വെട്ടറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇടമനക്കുഴി റോഡരികത്ത് വീട്ടിൽ ശിവപ്രസാദിനെ ബാലരാമപുരം പൊലീസ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ അന്തിയൂരിലുള്ള മനോഹരന്‍റെ വീട്ടിലായിരുന്നു സംഭവം. ഒറ്റക്ക് താമസിച്ചിരുന്ന മനോഹരന്‍റെ വീട്ടിൽ ചീട്ടുകളിയും മദ്യാപാനവും നിത്യവും നടന്നുവന്നിരുന്നു. വ്യാഴാഴ്ച കളിക്കിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. സമീപത്തുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് ശിവപ്രസാദ് മനോഹരന്‍റെ കഴുത്തിൽ വെട്ടുകയായിരുന്നു. സംഭവത്തിനുശേഷം ബാലരാമപുരം ഭാഗത്തേക്ക് കടന്ന ഇയാളെ നാട്ടുകാർ നൽകിയ വിവരമനുസരിച്ച് െപാലീസ് പിടികൂടുകയായിരുന്നു. വെട്ടേറ്റു കിടന്ന മനോഹരനെ പൊലീസെത്തി ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.