തിരുവനന്തപുരം: പണിമുടക്കിനെ തുടർന്ന് ഓഫിസുകൾ അടഞ്ഞുകിടന്നതിനാൽ വാഹനം ഹാജരാക്കി ഫീസടയ്ക്കാൻ വൈകിയതിന് വാഹന ഉടമകൾക്ക് പിഴ. മാർച്ച് 28, 29 തീയതികളിൽ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ ഉടമകൾക്കാണ് മോട്ടോർ വാഹന വകുപ്പ് വക അപ്രതീക്ഷിത ഇരുട്ടടി. ഓഫിസുകൾ പ്രവർത്തിക്കാത്തതിനാലാണ് വാഹനം എത്തിക്കാനാകാത്തതെന്ന് ഉടമകൾ വിശദീകരിക്കുമ്പോൾ ഇത്രനാൾ സമയമുണ്ടായിട്ടും കാലാവധി തീരുംവരെ കാത്തിരുന്നതെന്തിനെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. എങ്കിൽ പിന്നെ അവസാന തീയതി നിശ്ചയിക്കുന്നത് എന്തിനെന്ന ചോദ്യത്തിനും മറുപടിയില്ല. അധികപേരും രജിസ്ട്രേഷൻ പുതുക്കൽ ഫീസടക്കം നേരത്തെ തന്നെ അടച്ച് ഓൺലൈൻ നടപടി പൂർത്തീകരിച്ചതാണ്. അറ്റകുറ്റപ്പണിക്കായി നേരത്തെ തന്നെ വാഹനം വർക്ഷോപ്പിലും കയറ്റി. ഏപ്രിൽ ഒന്നുമുതൽ രജിസ്ട്രേഷനും ഫിറ്റ്നെസും പുതുക്കാൻ ഉയർന്ന നിരക്ക് വരുന്നതിനാൽ ഈ മാസങ്ങളിൽ കാലാവധി തീരുന്നവർ പഴയ നിരക്കിൽ രജിസ്ട്രേഷൻ പുതുക്കുന്നതിന് സമയപരിധി തികയാൻ കാത്തുനിൽക്കാതെ നേരത്തെ തന്നെ വാഹനം വർക്ഷോപ്പിൽ കയറ്റി. ഇതോടെ ഈമാസം തീരുന്നവർക്കും സമയത്ത് ജോലി കഴിഞ്ഞ വണ്ടി കിട്ടാത്ത സ്ഥിതിയാണ്. ഇതെല്ലാം മറികടന്ന് അവസാന തീയതിക്ക് മുമ്പ്വാഹനുമായി ഇറങ്ങിയപ്പോഴാണ് പണിമുടക്കിനെ തുടർന്ന് പലയിടങ്ങളിലും ഓഫിസുകൾ പ്രവർത്തിക്കാത്തത് തിരിച്ചടിയായത്. തൊട്ടടുത്തദിവസം എത്തിയപ്പോഴാകട്ടെ തങ്ങളുടെ കാരണത്താലല്ലാതെ പിഴയും. പണിമുടക്കായതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ഡ്രൈവിങ് ടെസ്റ്റുകളും മാറ്റിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.