ശംഖുംമുഖം: വ‍്യാജ പാസ്പോർട്ടിൽ മാലിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ഹാരീദ് ഹൽദാർ (43) ആണ് തിരുവനന്തപുരം രാജ‍്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ പിടിയിലായത്. ബംഗ്ലാദേശ് സ്വദേശിയായ ഇയാൾ പശ്ചിമബംഗാൾ സ്വദേശിയാെണന്ന് കാണിച്ച് പശ്ചിമബംഗാളിൽനിന്ന് നേരത്തെ പാസ്പോർട്ട് എടുത്തിരുന്നു. ഈ പാസ്പോർട്ട് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി മാലിയിലേക്ക് പോവുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനയിൽ ഇയാളുടെ പാസ്പോർട്ട് വ‍്യാജമാണന്ന് കെണ്ടത്താൻ കഴിഞ്ഞിരുന്നില്ല. ഇത് കാരണം ഇയാൾ മാലിയിലേക്ക് യാത്രചെയ്യുകയായിരുന്നു. മാലിയിലേക്ക് കടന്ന ഇയാൾ മാലിയിലിറങ്ങി എമിേഗ്രഷനിൽ പാസ്പോർട്ട് പരിശോധനക്ക് നൽകിയപ്പോഴാണ് പാസ്പോർട്ട് വ‍്യാജമാണെന്നും ഇന്ത്യക്കാരനെല്ലന്നും കണ്ടത്തിയത്. ഇതോടെ മാലിയിൽ നിന്നും ഇയാളെ തിരുവനന്തപുരത്തേക്ക് മടക്കി. വിമാനത്താവളത്തിലെത്തിയ ഇയാളെ എമിേഗ്രഷൻ അധികൃതർ തടഞ്ഞ് വലിയതുറ പൊലീസിന് കൈമാറി. തുടർന്ന് വ‍്യാജ പാസ്പോർട്ട് ഉണ്ടാക്കിയതിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.