ആറ്റിങ്ങൽ: കൊല്ലമ്പുഴ കുട്ടികളുടെ പാർക്കിനുസമീപത്തെ ആറാട്ട് കടവിനുസമീപം തീ പടർന്നത് ആശങ്ക പരത്തി. തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെയാണ് തീ ആളിപ്പടരുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീ പടരാതെ നിയന്ത്രണ വിധേയമാക്കി. കഠിനമായ ചൂടിൽ കരിഞ്ഞുകിടന്ന പുല്ലിലും ഉണങ്ങിനിന്ന മരത്തിലുമാണ് തീ പടർന്നത്. സമീപത്ത് വീടുകളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വലിയ ആൾസഞ്ചാരമില്ലാത്ത ഈ പ്രദേശത്ത് സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ആറാട്ടുകടവായതിനാൽ മദ്യപാനം, പുകവലി, മാലിന്യ നിക്ഷേപം എന്നിവ പാടില്ലെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അന്തിമയങ്ങിയാൽ ഇവിടെ സാമൂഹിക വിരുദ്ധരുടെയും മദ്യപന്മാരുടെയും താവളമാണ്. ഇതുസംബന്ധിച്ച് നാട്ടുകാർ പരാതിപ്പെട്ടിട്ടും പൊലീസ് ഇവിേടക്ക് തിരിഞ്ഞുപോലും നോക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.