തിരുവനന്തപുരം: ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ ധ്വംസനവും നീതി നിഷേധവുമാണെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ). സർക്കാറിന്‍റെ തെറ്റായ നയസമീപനങ്ങളെ വിമർശിക്കുന്നതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല. സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ വൻദുരന്തങ്ങളിലേക്ക് കേരളത്തെ നയിക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കായിക്കര ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ പ്രസിഡന്‍റ് തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇ.കെ. ശ്രീനിവാസൻ, മനോജ് സാരംഗ്, ജോൺ പെരുവന്താനം, ടോമി മാത്യു, എൻ. റാം, ജിജാ ജെയിംസ്, കെ.എസ്. സജിത്, കാട്ടുകുളം ബഷീർ, ജയശ്രീ, കെ.എസ്. ജോഷി, കുമ്പളം സോളമൻ, കെ.വി. അബ്ദുൽ ഖാദർ, പ്ലാസി, പി.വി. പുരുഷോത്തമൻ, ശശിധരൻപിള്ള, സജിദ്ഖാൻ പനവേലി, സക്കറിയ, മുഹമ്മദ് മുണ്ടക്കൽ, ലിജോയ് തോമസ്, സൈറസ് നെറ്റോ, രത്നകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.