കാട്ടാക്കട: 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാട്ടാക്കടയിൽ കർശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. തൂങ്ങാംപാറ, പൊന്നറ, കാട്ടാക്കട വാര്‍ഡുകള്‍ കണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകനും മകനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും കുടുംബത്തിനും ഉള്‍പ്പെടെയാണ് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. ശാന്തകുമാര്‍ അറിയിച്ചു. കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടൂര്‍പ്രദേശം കടുത്ത നിയന്ത്രണത്തിലായി. ഇവിടെ ആരോഗ്യവകുപ്പും ഫയര്‍ഫോഴ്സ് അധികൃതരും ചേര്‍ന്ന് അണുനശീകരണം നടത്തി. കാട്ടാക്കട പഞ്ചായത്തില്‍ രണ്ടാം തവണയാണ് കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിക്കുന്നത്. കാട്ടാക്കട, പൊന്നറ വാര്‍ഡുകളിലാണ് പട്ടണത്തിലെ ഓഫിസുകളും പ്രധാന വ്യാപാരസ്ഥാപനങ്ങളുമുള്ളത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോ അടച്ചിട്ടു. തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും കണ്ടെയ്ൻമൻെറ് സോണായ പശ്ചാത്തലത്തില്‍ ഡിപ്പോ തുറക്കുന്നത് നീളും. കാട്ടാക്കട, പൂവച്ചല്‍ പഞ്ചായത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതിനൊപ്പം കണ്ടെയ്ൻമൻെറ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വിൽപന നടത്തുന്ന കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂവെന്നും ഗതാഗതം നിരോധിക്കുമെന്നും ഇന്‍സ്പെക്ടര്‍ ബിജുകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.