പ്രശ്ന ബാധിത സ്ഥലങ്ങളിൽ റൂട്ട് മാർച്ച്

കഴക്കൂട്ടം: വോട്ടെടുപ്പ് ദിവസം സംഘർഷം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. ചെമ്പഴന്തി മുതൽ അണിയൂർ വരെയും പൗഡിക്കോണത്തുമായിരുന്നു റൂട്ട് മാർച്ച്. കഴക്കൂട്ടം അസി. കമീഷണർ ചന്ദ്രദാസിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം, ശ്രീകാര്യം, മെഡിക്കൽ കോളജ്, തുമ്പ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘം പങ്കെടുത്തു. കഴിഞ്ഞദിവസം ചെമ്പഴന്തിയിൽ വാഹനത്തിലെ അനൗൺസ്മെന്‍റിനിടെ എൽ.ഡി.എഫ്, ബി.ജെ.പി പരസ്പരം വെല്ലുവിളികൾ നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് ചെമ്പഴന്തിയിൽ റൂട്ട് മാർച്ച് നടത്തിയത്. വോട്ടെടുപ്പ് കഴിയുന്നതുവരെ പ്രദേശങ്ങളിൽ പൊലീസിനെ വിന്യസിക്കുമെന്നും അസി. കമീിഷണർ പറഞ്ഞു.

Tags:    
News Summary - Route march in problem areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.