തിരുവനന്തപുരം: ജില്ലയിൽ കടൽക്ഷോഭം ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ല കലക്ടർ നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. പ്രദേശത്തെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കലക്ടർ നിർദേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായും പാലിച്ചുവേണം ക്യാമ്പുകൾ സജ്ജീകരിക്കാൻ. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ കൂടുതൽ ക്യാമ്പുകൾ സജ്ജീകരിക്കണം. പ്രാദേശിക മെഡിക്കൽ ഓഫിസർമാരുമായി ബന്ധപ്പെട്ട് ക്യാമ്പുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കാനും കലക്ടർ നിർദേശിച്ചു. ഇറിഗേഷൻ, പി.ഡബ്ല്യു.ഡി, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവരോട് കടൽക്ഷോഭത്തിൽ തകർന്ന റോഡുകൾ ശരിയാക്കുന്നതിനാവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കലക്ടർ ആവശ്യപ്പെട്ടു. നെടുമങ്ങാട് താലൂക്കിലെ അദാലത് ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിലെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ആഗസ്റ്റ് ഒന്നിന് ജില്ല കലക്ടർ ഓൺലൈൻ പൊതുജന പരാതിപരിഹാര അദാലത് നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 24 മുതൽ 27 വരെ ചുള്ളിമാനൂർ, തോട്ടുമുക്ക്, നന്ദിയോട് ജങ്ഷൻ, പാങ്ങോട്, കക്കാണിക്കര, പാലോട് ജങ്ഷൻ, കൂനൻവേങ്ങ, തൊളിക്കോട് ജങ്ഷൻ, അയ്യപ്പൻകുഴി, കമ്പനിമുക്ക് എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലെത്തി ജില്ല കലക്ടർക്ക് അപേക്ഷ സമർപ്പിക്കണം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഡെവലപ്പർ കോഴ്‌സ് തിരുവനന്തപുരം: അഞ്ചാം സെമസ്റ്റർ എൻജിനീയറിങ് വിദ്യാർഥികൾക്കായി അസാപ് (അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) നടത്തുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഡെവലപ്പർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.എസ്.ക്യു.എഫ് അനുസൃതമായ ലെവൽ 7 ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കോഴ്‌സാണിത്. 35,000 രൂപയാണ് ഫീസ്. യോഗ്യതാപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ 27ന് മുമ്പ് http://www.asapkerala.gov.in/initiatives/asdc/ എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ആഗസ്റ്റ് ഒന്നിനാണ് യോഗ്യതാ പരീക്ഷ നടക്കുക. വിവരങ്ങൾക്ക് 9495999668, 7907401327.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.