കഴക്കൂട്ടം: പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മേനംകുളം ആറ്റരികത്തു വീട്ടിൽ രോഷിതിനെ (20) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ അനുനയിപ്പിച്ച് കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പീഡന വിവരം പെൺകുട്ടി അധ്യാപികയോട് പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ കഴക്കൂട്ടം പൊലീസിൽ അറിയിച്ചു. അസി. കമീഷണർ ചന്ദ്രദാസിന്റെ നേതൃത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ്. പ്രവീണും സംഘവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.