സൂപ്പർ സ്െപ്രഡ്: അതിജാഗ്രത അനിവാര്യം ^ഐ.എം.എ

സൂപ്പർ സ്െപ്രഡ്: അതിജാഗ്രത അനിവാര്യം -ഐ.എം.എ തിരുവനന്തപുരം: കോവിഡ് സൂപ്പർ സ്െപ്രഡ് എന്ന തലത്തിൽ എത്തിയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തീവ്ര രോഗവ്യാപനത്തോടെ ഒരാളിൽനിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയിൽ നിന്നും എട്ടോ പത്തോ പേരിലേക്ക് അതിവേഗത്തിൽ വ്യാപിക്കുന്നതിനെയാണ് സൂപ്പർ സ്െപ്രഡ് എന്ന് വിലയിരുത്തുന്നത്. ഒപ്പം തീവ്ര രോഗവ്യാപനമുള്ള ക്ലസ്റ്ററുകളും ഉണ്ടാകും. അതാണ് തലസ്ഥാന നഗരിയിൽ കാണുന്നത്. ഈ ഘട്ടത്തിൽ ആളുകൾ തമ്മിലെ സാമീപ്യമാണ് രോഗവ്യാപനത്തിൻെറ മുഖ്യ കാരണം. ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം, ചെറിയ മുറികളിൽ / വീടുകളിൽ കൂടുതൽ പേർ തിങ്ങിവസിക്കുന്ന അവസ്ഥ, വായുസഞ്ചാരം കുറഞ്ഞ മുറികൾ, പരിസര / ദേഹ ശുചിത്വക്കുറവ് ഇവയെല്ലാം രോഗവ്യാപനം രൂക്ഷമാകാൻ കാരണമാകും. ഈ പ്രദേശങ്ങളിലെ രോഗികളെ എത്രയും പെട്ടെന്ന് കണ്ടെത്തുകയും മാറ്റിപ്പാർപ്പിക്കുകയും വേണം. അതിനായി ടെസ്റ്റുകളുടെ എണ്ണം കൂട്ടണം. പുതിയ ഐ.സി.എം.ആർ മാർഗനിർദേശപ്രകാരം സ്വകാര്യ മേഖലയിൽ കൂടുതൽ ടെസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇതിന് സർക്കാർ അനുകൂല നടപടി എടുക്കണം. ക്ലസ്റ്ററുകളാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണം. സഹജീവിസ്നേഹമുള്ള ഓരോരുത്തരും അവരവരുടെ കർത്തവ്യം നിർവഹിക്കണമെന്നും ഐ.എം.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.