ഡാനിഷിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

തിരുവനന്തപുരം: യു.എ.പി.എ കേസുകളിൽ ജാമ്യം ലഭിച്ച് ഇന്ന് പുറത്തിറങ്ങുന്ന തടവുകാരൻ ഡാനിഷിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽനിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിൻമാറണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു. 2020ല്‍ കുറ്റാരോപിതമായ എല്ലാ കേസുകളില്‍നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോൾ ജയില്‍ മുറ്റത്ത് വെച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2018ൽ കോഴിക്കോടുള്ള രണ്ട് വീടുകളിൽനിന്ന് ഡാനിഷ് ആഹാരം വാങ്ങിയെന്ന കേസിലായിരുന്നു അറസ്റ്റ്. കേസിൽ ജാമ്യം ലഭിച്ച് ഡാനിഷ് ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് മോചിതനാകാനിരിക്കെയാണ് വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനത്തിൽനിന്ന് കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസും) തമിഴ്നാട് ക്യു ബ്രാഞ്ചും പിൻമാറണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രെട്ടറി സുജാഭാരതി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.