തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മുട്ടയെറിഞ്ഞു. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ സമരഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. പിന്നാലേ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മുട്ടയെറിയുകയായിരുന്നു. പൊലീസും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ബാരിക്കേഡിന് മുകളിൽ കയറിയ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് താഴെ ഇറക്കി. സമരത്തിനിടെ കുഴഞ്ഞുവീണ ഒരു പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റി. നേതാക്കളായ ജയാരാജീവ്, ശ്രീകലാ രാധാകൃഷ്ണന്‍, ലീന, സ്വപ്ന, സന്ധ്യ, രജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരഗേറ്റിന് ഉള്ളിലേക്ക് വീണ മുട്ട ഫയര്‍ഫോഴ്‌സ് കഴുകിമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.