തിരുവനന്തപുരം: ജില്ലയിൽ ഞായറാഴ്ച വൈകീട്ട് മൂന്നിടത്തായി മൂന്നുപേർക്ക് പാമ്പുകടിയേറ്റു. ആറ്റിങ്ങൽ മൂങ്ങോട് സ്വദേശിയായ 15 വയസുകാരി, കിളിമാനൂർ തൊഴിക്കുഴി സ്വദേശി സരിത (26), പൂജപ്പുര ചെങ്കല്ലൂർ സ്വദേശി സിന്ധു (54) എന്നിവർക്കാണ്കടിയേറ്റത്. മൂങ്ങോട് സ്വദേശിയായ 15 വയസുകാരിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.
വീട്ടുമുറ്റത്തെ പൈപ്പിൽനിന്ന് വെള്ളമെടുക്കുന്നതിനിടെയാണ് സരിതക്ക് പാമ്പുകടിയേറ്റത്. ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിന്ധു ഗേറ്റിന് സമീപത്ത് നിൽകുമ്പോൾ പാമ്പ് കടിക്കുകയായിരുന്നു. വിഷപ്പാമ്പാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ നിരീക്ഷണത്തിലാണ്.
വെഞ്ഞാറമൂട്: വിറക് എടുക്കുന്നതിനിടെ വീട്ടമ്മക്ക് ചേരയുടെ കടിയേറ്റു. വിറക് കൊള്ളിയെന്ന് കരുതി ശ്രദ്ധിക്കാതെ ചേരയെ പിടിച്ചപ്പോഴാണ് കടിയേറ്റത്. പുല്ലമ്പാറ മരുതുംമൂട് ആലുവിള വീട്ടില്‍ ഷീബയെയാണ് (45) ചേര കടിച്ചത്.
കഴിഞ്ഞദിവസം ഉച്ചക്കായിരുന്നു സംഭവം. പാചകത്തിനിടയില്‍ വീടിന്റെ അടുക്കള ഭാഗത്ത് കൂട്ടിയിരുന്ന വിറക് കഷണങ്ങളില്നിന്നും ഒരു ചീള് എടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഇവരുടെ ബഹളം കേട്ട് വീട്ടുകാരും പരിസരവാസികളും എത്തി നടത്തിയ പരിശോധനയില്‍ ചേരയെ കണ്ടെത്തി.
പാമ്പുഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഷീബയെ കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ഇവരെ മറ്റ് കുഴപ്പങ്ങളില്ലെന്ന് കണ്ട് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.