തിരുവനന്തപുരം: പൊരിവെയിലത്തും മഴയത്തും ക്യൂ നിന്ന് മദ്യം വാങ്ങുന്ന രീതി മാറുന്നു. മുഴുവൻ ബിവറേജസ് കോർപറേഷൻ (ബെവ്കോ) ഔട്ട്ലെറ്റുകളും പ്രീമിയമാക്കുന്നു. നിലവിലെ ഔട്ട്ലെറ്റുകൾ മുഴുവനും ആഗസ്റ്റ് ഒന്നിനകം പ്രീമിയം ഷോപ്പുകളാക്കാൻ ബെവ്കോ എം.ഡി നിർദേശം നൽകി. വീഴ്ച വരുത്തിയാല്‍ റീജനൽ മാനേജര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് എം.ഡിയുടെ മുന്നറിയിപ്പ്. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 68 പുതിയ മദ്യവിൽപനശാലകൾ ആരംഭിക്കാൻ കഴിഞ്ഞദിവസം ഉത്തരവായിരുന്നു. ഇവയെല്ലാം പ്രീമിയം ഷോപ്പുകളാണ്. മഴയത്തും വെയിലത്തും ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഗതാഗതപ്രശ്നങ്ങൾ ഉൾപ്പെടെ സൃഷ്ടിച്ചത് കോടതി വിമർശനത്തിനും ഇടയാക്കിയിരുന്നു. പ്രീമിയം ഔട്ട്ലെറ്റുകൾക്കുപുറമെ ഓൺലൈൻ സംവിധാനവും പരമാവധി പ്രയോജനപ്പെടുത്തും. മദ്യം സൂക്ഷിക്കുന്നതിനും വിൽപനക്കുമുള്ള സൗകര്യങ്ങൾ പ്രീമിയം കൗണ്ടറുകളിൽ ഒരുക്കണം. 2000 ചതുരശ്ര അടിയാണ് ഓരോ പ്രീമിയം ഔട്ട്ലെറ്റിനും ആവശ്യം. നിലവിലെ ഔട്ട്ലെറ്റുകളില് ഇതിന് സ്ഥലമുണ്ടെങ്കില്‍ അവിടെത്തന്നെ തുടരാം. അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് മാറണം. നിലവില്‍ 267 ഔട്ട്ലെറ്റുകളില് 163 എണ്ണമാണ് വാക്- ഇന്‍ കൗണ്ടറല്ലാതെ പ്രവര്‍ത്തിക്കുന്നത്. ഔട്ട്ലെറ്റുകളിൽ വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കണമെന്നും ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന നിലയിൽ സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.