തിരുവനന്തപുരം: എക്സൈസ് ഓഫിസുകളുടെ കാര്യക്ഷമമായ പ്രവർത്തനവും വൃത്തിയുള്ള പരിപാലനവും പരിശോധിച്ച് അവാർഡുകൾ നൽകുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. 'എന്‍റെ ഓഫിസ്, എന്‍റെ അഭിമാനം' മുദ്രാവാക്യം ഉയർത്തിയാണ് കാമ്പയിൻ. ജില്ല തലത്തിൽ 'വെണ്മ'പുരസ്കാരവും സംസ്ഥാന തലത്തിൽ കമീഷണേഴ്സ് ട്രോഫിയും ഏർപ്പെടുത്തി. ഓഫിസുകളിൽ ശുചിത്വവും കാര്യക്ഷമതയും ഉത്തരവാദിത്തബോധവും വളർത്തിയെടുക്കാൻ പുതിയ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. രജിസ്റ്ററുകളുടെ പരിപാലനത്തിനും ശുചിത്വത്തിനും 50 മാർക്ക് വീതവും തൊണ്ടിവസ്തുക്കളുടെ കൃത്യമായ സൂക്ഷിപ്പിന് 100 മാർക്കുമാണ് നൽകുക. പുരസ്കാരം ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും. റേഞ്ച് ഓഫിസുകളുടെ പരിശോധന ജൂലൈ 15ന് ആരംഭിക്കും. വാഹനം ഉൾപ്പെടെ തൊണ്ടിസാധനങ്ങൾ പരമാവധി വേഗത്തിൽ നിയമപ്രകാരം ഒഴിവാക്കാൻ വിശദ മാർഗനിർദേശവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.