രാജ്യദ്രോഹനിയമം: സുപ്രീംകോടതിവിധി ഇന്ത്യൻ ജനതക്ക് അഭിമാനം -ജമാഅത്ത് ഫെഡറേഷൻ

കൊല്ലം: ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം 1860ൽ നിർമിച്ച ഇന്ത്യൻ പീനൽ കോഡിലെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പിനെതിരെ നടപടിയെടുക്കുന്നതിൽ പാർലമെന്‍റും സർക്കാറും മടിച്ചുനിന്നപ്പോൾ ജുഡീഷ്യറി ആ സത്കർമത്തിന് തുടക്കം കൊടുത്തത് അഭിമാനകരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ. ഭരണാധികാരികൾക്കെതിരെ ശബ്ദിക്കുന്നവരുടെ വായടപ്പിക്കാനുള്ള പൂട്ടാണ് വകുപ്പ്. രാജ്യത്ത് 18,000 യുവാക്കൾ ജീവിത വസന്തം കൽതുറുങ്കലുകളിൽ ഹോമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമിക ശരീഅത്തിൽ ഇല്ലാത്ത മുത്തലാഖ് നിരോധിച്ച പാർലമെന്‍റിന് ഈ കരിനിയമം കാണാൻ കഴിയാതിരുന്നത് ഖേദകരമാണെന്നും സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.