വിനീഷ്, ശ്രീജിത്ത്

വധശ്രമ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കയ്പമംഗലം: വധശ്രമ കേസിൽ രണ്ടുപേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി കാരനാട്ട് വീട്ടിൽ മണിയൻ എന്ന ശ്രീജിത്ത് (50), കയ്പമംഗലം അയിരൂർ സ്വദേശി ചന്ദ്രപുരക്കൽ വീട്ടിൽ, കോക്കാൻ എന്ന വിനീഷ് (45) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ഏറാട്ട് വീട്ടിൽ സുരേഷിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ഏഴിന് പെരിഞ്ഞനം കൊറ്റംകുളം എറാട്ട് കുടുംബക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്ര പോകുമ്പോൾ ശ്രീജിത്തും കൂട്ടുകാരും മോട്ടോർ സൈക്കിളിൽ വന്ന് ഘോഷയാത്രയുടെ ഇടയിലേക്ക് കയറ്റാൻ ശ്രമിക്കുകയും, ഇത് ചോദ്യം ചെയ്തതിന് സുരേഷിനെ മഴു കൊണ്ട് ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രീജിത്തിന് വിവിധ സ്റ്റേഷനുകളിലായി 14 കേസുകൾ ഉണ്ട്. വിനീഷിന്റെ പേരിൽ കയ്പമംഗലം സ്റ്റേഷനിൽ ആറ് കേസുകളുമുണ്ട്.

Tags:    
News Summary - Two arrested in attempted murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT