മാള: നാലമ്പല തീർഥാടന വാഹനങ്ങൾ എത്തിയതോടെ മാള ടൗൺ ഗതാഗത സംവിധാനം താളം തെറ്റുന്നു. അതേസമയം, ടൗണിലെ ഏറ്റവും പ്രധാന റോഡുകളിലൊന്നായ പോസ്റ്റ് ഓഫിസ് റോഡിന് വീതി കുറവായതിനാൽ ഒരേസമയം ഒരു ബസ്സും ചെറുവാഹനവും സുഗമമായി കടന്നുപോകാനാവാവില്ല. വിവിധ സ്ഥലങ്ങളില്‍ നിന്ന് മാള ടൗണിലേക്കും പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്കും എത്തുന്നത് ഈ റോഡ് വഴിയാണ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല. ടൗണിൽ വൺവേ വന്നതോടെ വഴി ഗതാഗതം സുഗമമാക്കാൻ നേരത്തേ കഴിഞ്ഞിരുന്നു. പിന്നീട് വൺവേ നിലച്ചു. ഇത് പുനഃസ്ഥാപിക്കാൻ പൊലീസ്, പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. സ്വകാര്യ ബസ് ജീവനക്കാരിൽ ഒരു വിഭാഗത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് അന്ന് വൺവേ നിലച്ചത്.
കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ഗതാഗതം ഇരുഭാഗത്തേക്കും അനുവദിക്കുകകയും, മറ്റു റോഡുകളിൽ വൺവേ നിലനിർത്തുകയും വേണമെന്ന നിർദേശമാണ് നടപ്പിലാക്കേണ്ടത്.
ഗതാഗത ഫക്കുരുക്കഴിക്കുന്നതിന് റോഡരികിലെ വാഹന പാർക്കിങ്ങ് ഒഴിവാക്കണം. കാൽനടയാത്രക്കാർക്ക് ഫുട്പാത്ത് ഉപയോഗപ്പെടുത്തണം. ഇത് സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ആവശ്യമുണ്ട്. കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽനിന്ന് 23 ഷെഡ്യൂകളാണ് സർവിസ് നടത്തുന്നത്.
സ്വകാര്യ ബസ് സ്റ്റാൻഡിൽ നൂറുകണക്കിന് ബസുകൾ എത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ള എല്ലാ സർവിസും കെ.കെ റോഡുവഴി സ്വകാര്യ സ്റ്റാൻഡിൽ പ്രവേശിച്ച് തൃശൂർ, ആലുവ ഭാഗങ്ങളിലേക്ക് തിരിഞ്ഞ് പോകണം.
തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗങ്ങളിൽനിന്നുവരുന്ന ബസുകൾ സംസ്ഥാന പാത വഴി കെ.എസ്.ആർ.ടി.സി വഴി കെ.കെ റോഡിലൂടെ സ്വകാര്യ സ്റ്റാൻഡിൽ എത്തണം.
അതേസമയം കൊടകര-കൊടുങ്ങല്ലൂർ റോഡിൽ വൺവേ സംവിധാനം നിലനിർത്താതെ തന്നെ പ്രായോഗികമാക്കാം എന്ന പ്രത്യേകതയുമുണ്ട്.
മാള പൊലീസ് സി.ഐ, പഞ്ചായത്ത് പ്രസിഡന്റ്, വ്യാപാരികൾ, ബസ് ജീവനക്കാരുടെ പ്രതിനിധികൾ, പ്രസ് ക്ലബ് തുടങ്ങി ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി വൺവേ നടപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.